വിവരങ്ങള്‍ കാണിക്കുക

ദശലക്ഷങ്ങൾക്കുവേണ്ടിയുള്ള രാജ്യഹാളുകൾ

ദശലക്ഷങ്ങൾക്കുവേണ്ടിയുള്ള രാജ്യഹാളുകൾ

മധ്യ അമേരിക്കയിലും a മെക്‌സിക്കോയിലും ആയി 5000-ത്തോളം രാജ്യഹാളുകളാണ്‌ യഹോവയുടെ സാക്ഷികൾ 1999-നും 2015-നും ഇടയ്‌ക്ക്‌ പണികഴിപ്പിച്ചത്‌. എങ്കിലും ഈ പ്രദേശത്തുള്ള പത്ത്‌ ലക്ഷത്തിലധികംവരുന്ന സാക്ഷികൾക്കും താത്‌പര്യക്കാർക്കും കൂടിവരുന്നതിന്‌ ഇനിയും 700-ലധികം രാജ്യഹാളുകളുടെ ആവശ്യമുണ്ട്‌.

കഴിഞ്ഞകാലങ്ങളിൽ ഈ പ്രദേശങ്ങളിലുള്ള സഭകൾക്ക്‌ ആരാധനാലയങ്ങൾ പണിയുക ബുദ്ധിമുട്ടായിരുന്നു. ഉദാഹരണത്തിന്‌, മെക്‌സിക്കോയിൽ താമസിച്ചിരുന്ന സാക്ഷികളിൽ ഭൂരിഭാഗവും സ്വകാര്യഭവനങ്ങളിലാണു യോഗങ്ങൾക്കായി കൂടിവന്നിരുന്നത്‌. എന്തുകൊണ്ടാണ്‌ അത്‌? മതപരമായ സംഘടനകൾ വസ്‌തുവകകൾ സ്വന്തമാക്കിക്കൂടാ എന്ന നിയമമുള്ളതായിരുന്നു ഒരു കാരണം. എന്നാൽ 1990-ഓടെ ആ നിയമത്തിന്‌ ഭേദഗതിവന്നു. അപ്പോൾമുതൽ യഹോവയുടെ സാക്ഷികൾ പുതിയ രാജ്യഹാളുകൾ പണിയാൻ തുടങ്ങി. ഓരോ രാജ്യഹാളുകളുടെയും പണി പൂർത്തിയാവാൻ മാസങ്ങൾ വേണ്ടിവന്നു.

നിർമാണത്തിന്റെ വേഗത കൂടുന്നു

1999 ആയപ്പോഴേക്കും വസ്‌തുവകകൾ പരിമിതമായിരിക്കുന്ന ദേശങ്ങളിൽ രാജ്യഹാളുകൾ നിർമിക്കാനുള്ള പുതിയ പദ്ധതിക്കു തുടക്കംകുറിച്ചു. ആ പദ്ധതിക്കു കീഴിൽ വന്ന രാജ്യഹാൾനിർമാണ സംഘങ്ങൾ പ്രവർത്തനത്തിനു വേഗത കൂട്ടി. ഈ പദ്ധതിയിൽ മെക്‌സിക്കോയും മധ്യ അമേരിക്കയിലെ ഏഴു രാജ്യങ്ങളും ഉൾപ്പെടും. 2010-മുതൽ മെക്‌സിക്കോയിലെ ബ്രാഞ്ചോഫീസാണ്‌ മുഴുപ്രദേശത്തെ നിർമാണപ്രവർത്തനത്തിനു നേതൃത്വം വഹിച്ചത്‌.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഹാളുകൾ നിർമിക്കുമ്പോൾ നിർമാണദാസർക്ക്‌ ചില പ്രത്യേക വെല്ലുവിളികൾ നേരിടേണ്ടതായി വന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌ പനാമയിൽ മൂന്ന്‌ മണിക്കൂർ നേരത്തെ ബോട്ടുയാത്രയ്‌ക്കു ശേഷം മാത്രമാണ്‌ നിർമാണദാസർക്കു പണിസൈറ്റിൽ എത്തിച്ചേരാനായത്‌. മെക്‌സിക്കൻ പ്രദേശത്തെ ചിയാപാസ്‌ എന്ന സ്ഥലത്ത്‌ കെട്ടിടനിർമാണത്തിനുള്ള വസ്‌തുവകകൾ കൊണ്ടുചെല്ലാൻ നിർമാണ സംഘത്തിന്‌ ഒരു ചെറിയ വിമാനംപോലും ഉപയോഗിക്കേണ്ടതായിവന്നിട്ടുണ്ട്‌.

പുതിയ രാജ്യഹാളുകളുടെ പ്രയോജനങ്ങൾ

തങ്ങളുടെ പ്രദേശത്ത്‌ ഒരു പുതിയ രാജ്യഹാൾ വരുന്നു എന്ന്‌ അറിഞ്ഞത്‌ സാക്ഷികളല്ലാത്തവരെപോലും വളരെ സന്തോഷിപ്പിച്ചു. ഉദാഹരണത്തിന്‌ ഹോണ്ടുറാസിലുള്ള ഒരാൾ ഇങ്ങനെ പറഞ്ഞു: “ഇവിടെ രാജ്യഹാൾ പണിയാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്ത്‌ ഒരു നിശാക്ലബ്ബ്‌ പണിയാനായിരുന്നു മറ്റ്‌ ആളുകളുടെ താത്‌പര്യം. പക്ഷേ എനിക്ക്‌ അത്‌ ഒട്ടും ഇഷ്ടമായിരുന്നില്ല. അങ്ങനെയിരിക്കെയാണ്‌ സാക്ഷികൾ അവിടെ ഒരു രാജ്യഹാൾ പണിയാൻ ഉദ്ദേശിക്കുന്നു എന്നു ഞാൻ അറിഞ്ഞത്‌. വാസ്‌തവത്തിൽ ഇത്‌ ദൈവാനുഗ്രഹമാണ്‌.”

പലയിടങ്ങളിലും പണിയുന്നവരുടെ ഉത്സാഹം ആളുകളിൽ മതിപ്പുളവാക്കി. ഉദാഹരണത്തിന്‌ ഗ്വാട്ടിമാലയിൽ നിന്നുള്ള ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പ്രദേശത്തെ സ്‌ത്രീകൾ അടുക്കളയിൽ ജോലി ചെയ്യുന്നതാണ്‌ ഞാൻ കണ്ടിട്ടുള്ളത്‌. എന്നാൽ ഇവിടെ ആണുങ്ങൾ ചെയ്യുന്ന എല്ലാ ജോലിയും അവർ ചെയ്യുന്നു. ഇരുമ്പുകൊണ്ടുള്ള ചട്ടക്കൂട്‌ തീർക്കുന്നതും ഭിത്തിയും മറ്റും തേക്കുന്നതും കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.” മറ്റു ചില അയൽക്കാരാകട്ടെ നിർമാണദാസരുടെ പണിയിൽ മതിപ്പുതോന്നി അവർക്ക്‌ ഭക്ഷണപാനീയങ്ങൾപോലും വാങ്ങിക്കൊടുത്തു.

അനേകം ആളുകൾ നമ്മുടെ ഹാളുകളുടെ നിർമിതിയെപ്പറ്റി പുകഴ്‌ത്തിപ്പറഞ്ഞിട്ടുമുണ്ട്‌. ഉദാഹരണത്തിന്‌ നമ്മുടെ രാജ്യഹാളുകൾ അതിമനോഹരമാണെന്നും മേൽത്തരം നിർമാണവസ്‌തുക്കളാണ്‌ നമ്മൾ ഉപയോഗിച്ചതെന്നും നിക്കരാഗ്വയിലുള്ള ഒരു എഞ്ചിനീയർ ആ സ്ഥലത്തെ മേയറോട്‌ പറഞ്ഞു. ആ പട്ടണത്തിലെ ഏറ്റവും മേന്മയേറിയ കെട്ടിടമാണ്‌ നമ്മുടെ ഹാളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാധനയ്‌ക്കായി നല്ല ഹാളുകൾ ഉണ്ടായിരിക്കുന്നത്‌ യഹോവയുടെ സാക്ഷികൾ തീർച്ചയായും വിലമതിക്കുന്നു. ഒരു പുതിയ രാജ്യഹാൾ ഉണ്ടായതിനു ശേഷം ബൈബിൾവിദ്യാർഥികൾ മീറ്റിങ്ങുകൾക്ക്‌ വരാൻ കൂടുതൽ ഉത്സാഹം കാണിക്കുന്നതായും സാക്ഷികൾ നിരീക്ഷിച്ചു. രാജ്യഹാൾനിർമാണത്തിൽ പങ്കെടുത്തതിനു ശേഷം മെക്‌സിക്കോയിലുള്ള ഒരു സഭയിലെ സഹോദരങ്ങൾ വിലമതിപ്പിന്റെ ഈ വാക്കുകൾ പറഞ്ഞു: “യഹോവയുടെ നാമത്തിന്‌ മഹത്ത്വവും ഉന്നതിയും കരേറ്റുന്ന ഈ രാജ്യഹാൾ നിർമാണപദ്ധതിയിൽ പങ്കെടുക്കാനായതിൽ യഹോവയോടുള്ള അകമഴിഞ്ഞ നന്ദി ഞങ്ങൾ രേഖപ്പെടുത്തുന്നു.”

a മധ്യ അമേരിക്കയുടെ പ്രദേശങ്ങളിൽ ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്‌, നിക്കരാഗ്വ, കോസ്റ്ററീക്ക, പാനമ, ബെലീസ്‌ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു എന്ന്‌ മിറിയം-വെബ്‌സ്റ്റേഴ്‌സ്‌ കൊളിജിയേറ്റ്‌ ഡിക്ഷ്‌ണറി (11-ാം പതിപ്പ്‌) പറയുന്നു.