വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ഇയ്യോബ്‌—നിഷ്‌കളങ്കൻ, സമ്പന്നൻ (1-5)

    • ഇയ്യോബിന്റെ ഉദ്ദേശ്യശുദ്ധിയെ സാത്താൻ ചോദ്യം ചെയ്യുന്നു (6-12)

    • ഇയ്യോബിനു വസ്‌തുവകകളും മക്കളും നഷ്ടപ്പെടുന്നു (13-19)

    • ഇയ്യോബ്‌ ദൈവത്തെ കുറ്റപ്പെടുത്തുന്നില്ല (20-22)

  • 2

    • ഇയ്യോബിന്റെ ഉദ്ദേശ്യശുദ്ധിയെ സാത്താൻ വീണ്ടും ചോദ്യം ചെയ്യുന്നു (1-5)

    • ഇയ്യോബിന്റെ ശരീരത്തിൽ തൊടാൻ സാത്താനെ അനുവദിക്കുന്നു (6-8)

    • ഇയ്യോബിന്റെ ഭാര്യ: “ദൈവത്തെ ശപിച്ചിട്ട്‌ മരിക്കൂ!” (9, 10)

    • ഇയ്യോബിന്റെ മൂന്നു കൂട്ടുകാർ എത്തുന്നു (11-13)

  • 3

    • ജനിച്ച ദിവസത്തെ ഓർത്ത്‌ ഇയ്യോബ്‌ വിലപിക്കുന്നു (1-26)

      • താൻ കഷ്ടപ്പെടുന്നതിന്റെ കാരണം ഇയ്യോബ്‌ ചോദിക്കുന്നു (20, 21)

  • 4

    • എലീഫസിന്റെ ആദ്യത്തെ വാദമുഖങ്ങൾ (1-21)

      • ഇയ്യോബിന്റെ നിഷ്‌കളങ്കതയെ അവഹേളിക്കുന്നു (7, 8)

      • ഒരു ആത്മാവിൽനിന്നുള്ള സന്ദേശം പറയുന്നു (12-17)

      • “ദൈവത്തിനു തന്റെ ദാസരെപ്പോലും വിശ്വാസമില്ല” (18)

  • 5

    • എലീഫസിന്റെ വാദമുഖങ്ങൾ തുടരുന്നു (1-27)

      • “ദൈവം ജ്ഞാനികളെ അവരുടെതന്നെ ഉപായങ്ങളിൽ കുടുക്കുന്നു” (13)

      • ‘ഇയ്യോബ്‌ ദൈവത്തിന്റെ ശിക്ഷണം നിരസിക്കരുത്‌’ (17)

  • 6

    • ഇയ്യോബിന്റെ മറുപടി (1-30)

      • താൻ കരയുന്നതിനു ന്യായമുണ്ടെന്ന്‌ ഇയ്യോബ്‌ വാദിക്കുന്നു (2-6)

      • ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്നവർ വഞ്ചകർ (15-18)

      • “വാസ്‌തവമായ കാര്യങ്ങൾ പറഞ്ഞാൽ വേദന തോന്നില്ല!” (25)

  • 7

    • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-21)

      • ജീവിതം അടിമപ്പണിപോലെ (1, 2)

      • “അങ്ങ്‌ എന്തിന്‌ എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു?” (20)

  • 8

    • ബിൽദാദിന്റെ ആദ്യത്തെ വാദമുഖങ്ങൾ (1-22)

      • ഇയ്യോബിന്റെ പുത്രന്മാർ പാപം ചെയ്‌തെന്നു സൂചിപ്പിക്കുന്നു (4)

      • ‘നീ നിർമലനാണെങ്കിൽ, ദൈവം നിന്നെ സംരക്ഷിക്കും’ (6)

      • ഇയ്യോബിനു ദൈവഭക്തിയില്ലെന്നു സൂചിപ്പിക്കുന്നു (13)

  • 9

    • ഇയ്യോബിന്റെ മറുപടി (1-35)

      • മർത്യനു ദൈവത്തോടു വാദിക്കാനാകില്ല (2-4)

      • ‘ആർക്കും മനസ്സിലാക്കാനാകാത്ത കാര്യങ്ങൾ ദൈവം ചെയ്യുന്നു’ (10)

      • ദൈവത്തോടു വാദിക്കാൻ ആർക്കുമാകില്ല (32)

  • 10

    • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-22)

      • ‘ദൈവം എന്നെ എതിർക്കുന്നത്‌ എന്തിന്‌?’ (2)

      • നശ്വരനായ ഇയ്യോബും അനശ്വരനായ ദൈവവും (4-12)

      • “എനിക്ക്‌ അൽപ്പം ആശ്വാസം കിട്ടുമല്ലോ” (20)

  • 11

    • സോഫരിന്റെ ആദ്യത്തെ വാദമുഖങ്ങൾ (1-20)

      • ഇയ്യോബ്‌ പറഞ്ഞതെല്ലാം മണ്ടത്തരമെന്ന്‌ ആരോപിക്കുന്നു (2, 3)

      • തിന്മ ഉപേക്ഷിക്കാൻ ഇയ്യോബിനോടു പറയുന്നു (14)

  • 12

    • ഇയ്യോബിന്റെ മറുപടി (1-25)

      • “ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല” (3)

      • ‘ഞാൻ കൂട്ടുകാരുടെ മുന്നിൽ ഒരു വിഡ്‌ഢിയായിരിക്കുന്നു’ (4)

      • “ദൈവം ജ്ഞാനി” (13)

      • ദൈവം ന്യായാധിപന്മാരെക്കാളും രാജാക്കന്മാരെക്കാളും ഉന്നതൻ (17, 18)

  • 13

    • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-28)

      • ‘എനിക്കു സംസാരിക്കാനുള്ളതു ദൈവത്തോടാണ്‌’ (3)

      • “ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ” (4)

      • “എന്റെ ഭാഗത്താണു ശരിയെന്ന്‌ എനിക്ക്‌ അറിയാം” (18)

      • ദൈവം തന്നെയൊരു ശത്രുവായി കാണുന്നത്‌ എന്തുകൊണ്ടെന്നു ചോദിക്കുന്നു (24)

  • 14

    • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-22)

      • മനുഷ്യൻ അൽപ്പായുസ്സുള്ളവൻ; ജീവിതം ദുരിതപൂർണം (1)

      • “ഒരു മരത്തിനുപോലും പ്രത്യാശയ്‌ക്കു വകയുണ്ട്‌” (7)

      • “അങ്ങ്‌ എന്നെ ശവക്കുഴിയിൽ മറച്ചുവെച്ചിരുന്നെങ്കിൽ!” (13)

      • “മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?” (14)

      • തന്റെ കൈകൾ രൂപം നൽകിയതു കാണാൻ ദൈവത്തിനു കൊതി തോന്നും (15)

  • 15

    • വാദമുഖങ്ങളുമായി എലീഫസ്‌ രണ്ടാമതും (1-35)

      • ഇയ്യോബിനു ദൈവഭയമില്ലെന്ന്‌ ആരോപിക്കുന്നു (4)

      • ഇയ്യോബിനെ അഹങ്കാരിയെന്നു മുദ്രകുത്തുന്നു (7-9)

      • “ദൈവത്തിനു തന്റെ വിശുദ്ധരെപ്പോലും വിശ്വാസമില്ല” (15)

      • ‘കഷ്ടതകൾ അനുഭവിക്കുന്നവൻ ദുഷ്ടൻ’ (20-24)

  • 16

    • ഇയ്യോബിന്റെ മറുപടി (1-22)

      • “നിങ്ങളെല്ലാം വേദനിപ്പിക്കുന്ന ആശ്വാസകരാണ്‌” (2)

      • ദൈവം തന്നെ ലക്ഷ്യംവെച്ചിരിക്കുന്നെന്ന്‌ ആരോപിക്കുന്നു (12)

  • 17

    • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-16)

      • “എനിക്കു ചുറ്റും പരിഹാസികളാണ്‌” (2)

      • ‘ദൈവം എന്നെ ഒരു പരിഹാസപാത്രമാക്കിയിരിക്കുന്നു’ (6)

      • “ശവക്കുഴി എന്റെ ഭവനമായിത്തീരും” (13)

  • 18

    • വാദമുഖങ്ങളുമായി ബിൽദാദ്‌ രണ്ടാമതും (1-21)

      • പാപികളുടെ ഗതി വിവരിക്കുന്നു (5-20)

      • ഇയ്യോബ്‌ ദൈവത്തെ അറിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നു (21)

  • 19

    • ഇയ്യോബിന്റെ മറുപടി (1-29)

      • ‘സുഹൃത്തുക്കളുടെ’ ശകാരം നിഷേധിക്കുന്നു (1-6)

      • എല്ലാവരും തന്നെ ഉപേക്ഷിച്ചിരിക്കുന്നെന്ന്‌ ഇയ്യോബ്‌ പറയുന്നു (13-19)

      • ‘എന്റെ വിമോചകൻ ജീവിച്ചിരിപ്പുണ്ട്‌’ (25)

  • 20

    • വാദമുഖങ്ങളുമായി സോഫർ രണ്ടാമതും (1-29)

      • ഇയ്യോബ്‌ അപമാനിച്ചതായി സോഫരിനു തോന്നുന്നു (2, 3)

      • ഇയ്യോബ്‌ ദുഷ്ടനാണെന്നു സൂചിപ്പിക്കുന്നു (5)

      • ഇയ്യോബിനു പാപം ചെയ്യുന്നത്‌ ഇഷ്ടമാണെന്ന്‌ ആരോപിക്കുന്നു (12, 13)

  • 21

    • ഇയ്യോബിന്റെ മറുപടി (1-34)

      • ‘ദുഷ്ടന്മാർ അഭിവൃദ്ധിപ്പെടുന്നത്‌ എന്തുകൊണ്ട്‌?’ (7-13)

      • ‘ആശ്വാസകർ’ വഞ്ചകരാണെന്നു തുറന്നുപറയുന്നു (27-34)

  • 22

    • വാദമുഖങ്ങളുമായി എലീഫസ്‌ മൂന്നാമതും (1-30)

      • “ദൈവത്തിനു മനുഷ്യനെക്കൊണ്ട്‌ എന്തു പ്രയോജനം?” (2, 3)

      • ഇയ്യോബിനെ അത്യാഗ്രഹിയെന്നും അന്യായം പ്രവർത്തിക്കുന്നവനെന്നും കുറ്റപ്പെടുത്തുന്നു (6-9)

      • ‘ദൈവത്തിലേക്കു മടങ്ങിച്ചെന്ന്‌ പൂർവസ്ഥിതിയിലാകുക’ (23)

  • 23

    • ഇയ്യോബിന്റെ മറുപടി (1-17)

      • ദൈവമുമ്പാകെ പരാതി ബോധിപ്പിക്കാൻ ആഗ്രഹിക്കുന്നു (1-7)

      • ദൈവത്തെ കണ്ടെത്താനാകുന്നില്ലെന്നു പറയുന്നു (8, 9)

      • “ദൈവത്തിന്റെ വഴിയിൽനിന്ന്‌ ഞാൻ മാറിയിട്ടില്ല” (11)

  • 24

    • ഇയ്യോബിന്റെ മറുപടി തുടരുന്നു (1-25)

      • ‘ദൈവം ഒരു സമയം നിശ്ചയിക്കാത്തത്‌ എന്ത്‌?’ (1)

      • ദൈവം ദുഷ്ടത അനുവദിക്കുന്നെന്നു പറയുന്നു (12)

      • പാപികൾ ഇരുട്ടു പ്രിയപ്പെടുന്നു (13-17)

  • 25

    • വാദമുഖങ്ങളുമായി ബിൽദാദ്‌ മൂന്നാമതും (1-6)

      • “മനുഷ്യൻ ദൈവമുമ്പാകെ നീതിമാനായിരിക്കുമോ?” (4)

      • മനുഷ്യന്റെ നിഷ്‌കളങ്കത വ്യർഥമാണെന്ന്‌ ആരോപിക്കുന്നു (5, 6)

  • 26

    • ഇയ്യോബിന്റെ മറുപടി (1-14)

      • “നിങ്ങൾ എത്ര നന്നായി അശക്തനെ സഹായിച്ചിരിക്കുന്നു!” (1-4)

      • ‘ദൈവം ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുന്നു’ (7)

      • “ദൈവത്തിന്റെ പ്രവൃത്തികളുടെ ഒരു അറ്റം മാത്രം!” (14)

  • 27

    • വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ ഇയ്യോബ്‌ ദൃഢചിത്തൻ (1-23)

      • “ദൈവത്തോടുള്ള വിശ്വസ്‌തത ഞാൻ ഉപേക്ഷിക്കില്ല” (5)

      • ദുഷ്ടനു പ്രത്യാശയില്ല (8)

      • “എന്താണ്‌ ഇങ്ങനെ വിഡ്‌ഢിത്തം വിളമ്പുന്നത്‌?” (12)

      • ദുഷ്ടന്മാർ ഒന്നുമില്ലാതെ നശിക്കും (13-23)

  • 28

    • ഇയ്യോബ്‌ ഭൂമിയിലെ അമൂല്യനിക്ഷേപങ്ങളും ജ്ഞാനവും തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടുന്നു (1-28)

      • നിക്ഷേപം കുഴിച്ചെടുക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ (1-11)

      • ജ്ഞാനത്തിനു മുത്തുകളെക്കാൾ വിലയുണ്ട്‌ (18)

      • യഹോവയെ ഭയപ്പെടുന്നതാണ്‌ യഥാർഥജ്ഞാനം (28)

  • 29

    • ദുരിതങ്ങൾക്കു മുമ്പുള്ള സുദിനങ്ങൾ ഇയ്യോബ്‌ ഓർമിക്കുന്നു (1-25)

      • നഗരകവാടത്തിൽ ആദരണീയൻ (7-10)

      • ന്യായത്തിന്റെ വഴിയിൽ നടന്ന വ്യക്തി (11-17)

      • എല്ലാവരും ഇയ്യോബിന്റെ ഉപദേശം കേട്ടുനിന്നു (21-23)

  • 30

    • മാറിയ സാഹചര്യത്തെക്കുറിച്ച്‌ ഓർത്ത്‌ ഇയ്യോബ്‌ പരിതപിക്കുന്നു (1-31)

      • നിസ്സാരന്മാർ പരിഹസിക്കുന്നു (1-15)

      • ദൈവത്തിൽനിന്ന്‌ ഒരു സഹായവും ലഭിക്കാത്തതുപോലെ (20, 21)

      • “എന്റെ തൊലി കറുത്തു” (30)

  • 31

    • താൻ നിഷ്‌കളങ്കനാണെന്ന്‌ ഇയ്യോബ്‌ സമർഥിക്കുന്നു (1-40)

      • “എന്റെ കണ്ണുമായി ഒരു ഉടമ്പടി” (1)

      • തന്നെ തൂക്കിനോക്കാൻ ദൈവത്തോട്‌ ആവശ്യപ്പെടുന്നു (6)

      • വ്യഭിചാരിയല്ല (9-12)

      • പണസ്‌നേഹിയല്ല (24, 25)

      • വിഗ്രഹാരാധിയല്ല (26-28)

  • 32

    • ചെറുപ്പക്കാരനായ എലീഹു സംസാരിക്കാൻ തുടങ്ങുന്നു (1-22)

      • ഇയ്യോബിനോടും മൂന്നു കൂട്ടുകാരോടും ദേഷ്യം തോന്നുന്നു (2, 3)

      • ആദരവോടെ കാത്തിരുന്നശേഷം സംസാരിച്ചുതുടങ്ങി (6, 7)

      • പ്രായമുള്ളതുകൊണ്ട്‌ മാത്രം ഒരാൾ ജ്ഞാനിയാകണമെന്നില്ല (9)

      • കാര്യങ്ങൾ പറയാനുള്ള എലീഹുവിന്റെ അതിയായ ആഗ്രഹം (18-20)

  • 33

    • സ്വയം നീതീകരിച്ച ഇയ്യോബിനെ എലീഹു ശാസിക്കുന്നു (1-33)

      • ഒരു മോചനവില കണ്ടു (24)

      • യൗവനകാലത്തെ പ്രസരിപ്പു തിരിച്ചുകിട്ടുന്നു (25)

  • 34

    • ദൈവത്തിന്റെ വഴികൾ നീതിയുള്ളതെന്ന്‌ എലീഹു സമർഥിക്കുന്നു (1-37)

      • ദൈവം തനിക്കു നീതി നിഷേധിച്ചെന്ന്‌ ഇയ്യോബ്‌ പറഞ്ഞു (5)

      • ദൈവം ഒരിക്കലും ദുഷ്ടത പ്രവർത്തിക്കില്ല (10)

      • ഇയ്യോബിന്‌ അറിവില്ല (35)

  • 35

    • ഇയ്യോബിന്റെ ന്യായീകരണങ്ങൾ തെറ്റാണെന്ന്‌ എലീഹു വ്യക്തമാക്കുന്നു (1-16)

      • ഇയ്യോബ്‌ ദൈവത്തെക്കാൾ നീതിമാനാണെന്നു പറഞ്ഞു (2)

      • ദൈവം ഉന്നതൻ, മനുഷ്യരുടെ പാപം ദൈവത്തെ ബാധിക്കില്ല (5, 6)

      • ഇയ്യോബ്‌ ദൈവത്തിനായി കാത്തിരിക്കണം (14)

  • 36

    • ഗ്രാഹ്യത്തിന്‌ അതീതമായ ദൈവമഹത്ത്വത്തെ എലീഹു പ്രകീർത്തിക്കുന്നു (1-33)

      • അനുസരണമുള്ളവർ ഐശ്വര്യസമൃദ്ധിയിൽ കഴിയും, ദുഷ്ടരെ ത്യജിക്കും (11-13)

      • “ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ?” (22)

      • ഇയ്യോബ്‌ ദൈവത്തെ വാഴ്‌ത്തണം (24)

      • “നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്‌ഠനാണു ദൈവം” (26)

      • ദൈവം മഴയും മിന്നലും നിയന്ത്രിക്കുന്നു (27-33)

  • 37

    • പ്രകൃതിശക്തികൾ ദൈവത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു (1-24)

      • മനുഷ്യരുടെ കൈകൾ പൂട്ടിവെക്കാൻ ദൈവത്തിനാകും (7)

      • ‘ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച്‌ ചിന്തിക്കുക ’ (14)

      • ദൈവത്തെ മനസ്സിലാക്കാൻ മനുഷ്യർക്കാകില്ല (23)

      • ബുദ്ധിമാനാണെന്ന്‌ ഒരു മനുഷ്യനും ചിന്തിക്കരുത്‌ (24)

  • 38

    • മനുഷ്യൻ എത്ര നിസ്സാരനാണെന്ന്‌ യഹോവ പഠിപ്പിക്കുന്നു (1-41)

      • ‘ഭൂമിയെ സൃഷ്ടിച്ചപ്പോൾ നീ എവിടെയായിരുന്നു?’ (4-7)

      • ദൈവപുത്രന്മാർ ആനന്ദഘോഷം മുഴക്കി (6)

      • പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ (8-32)

      • “ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ” (33)

  • 39

    • മനുഷ്യൻ എത്ര നിസ്സാരനാണെന്നു ജന്തുജാലം വെളിവാക്കുന്നു (1-30)

      • മലയാടും മാനും (1-4)

      • കാട്ടുകഴുത (5-8)

      • കാട്ടുപോത്ത്‌ (9-12)

      • ഒട്ടകപ്പക്ഷി (13-18)

      • കുതിര (19-25)

      • പ്രാപ്പിടിയനും കഴുകനും (26-30)

  • 40

    • യഹോവ വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്നു (1-24)

      • മറുപടിയൊന്നുമില്ലെന്ന്‌ ഇയ്യോബ്‌ സമ്മതിക്കുന്നു (3-5)

      • “നീ എന്റെ നീതിയെ ചോദ്യം ചെയ്യുമോ?” (8)

      • ദൈവം ബഹിമോത്തിന്റെ ശക്തി വർണിക്കുന്നു (15-24)

  • 41

    • അത്ഭുതസൃഷ്ടിയായ ലിവ്യാഥാനെക്കുറിച്ച്‌ ദൈവം വർണിക്കുന്നു (1-34)

  • 42

    • ഇയ്യോബ്‌ യഹോവയോടു സംസാരിക്കുന്നു (1-6)

    • യഹോവ ഇയ്യോബിന്റെ മൂന്നു കൂട്ടുകാരുടെ തെറ്റു ചൂണ്ടിക്കാട്ടുന്നു (7-9)

    • യഹോവ ഇയ്യോബിന്‌ ഐശ്വര്യസമൃദ്ധി തിരികെ കൊടുക്കുന്നു (10-17)

      • ഇയ്യോബിന്റെ ആൺമക്കളും പെൺമക്കളും (13-15)