വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

മത്തായി—ആമുഖം

  • എഴുതിയത്‌: മത്തായി

  • എഴുതിയ സ്ഥലം: ഇസ്രായേൽ

  • എഴുത്ത്‌ പൂർത്തിയായത്‌: ഏ. എ.ഡി. 41

  • ഉൾപ്പെട്ടിരിക്കുന്ന കാലഘട്ടം: ബി.സി. 2–എ.ഡി. 33

പ്രധാനപ്പെട്ട വസ്‌തുതകൾ:

  • യേശു മരിച്ച്‌ എട്ടു വർഷം കഴിഞ്ഞ്‌ എബ്രായഭാഷയിലാണു മത്തായി ആദ്യം ഈ സുവിശേഷം എഴുതിയതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു; അതു ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തിയതും അദ്ദേഹംതന്നെയായിരിക്കാം.

  • മത്തായിയുടെ സുവിശേഷത്തിൽ എബ്രായതിരുവെഴുത്തുകളിൽനിന്നുള്ള നൂറോളം പരാമാർശങ്ങളുള്ളതായി കണക്കാക്കുന്നു. ഇതിൽ 40 എണ്ണമെങ്കിലും നേരിട്ടുള്ള ഉദ്ധരണികളാണ്‌.

  • സാധ്യതയനുസരിച്ച്‌, യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണം പ്രധാനമായും ജൂതന്മാരെ മനസ്സിൽക്കണ്ട്‌ എഴുതിയതാണ്‌.

  • മത്തായി ഒരു നികുതിപിരിവുകാരനായിരുന്നു. അതുകൊണ്ടായിരിക്കാം പണം, മൂല്യം, സംഖ്യകൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശദമായി രേഖപ്പെടുത്തിയത്‌. (17:27; 26:15; 27:3)

  • ബലിയോടൊപ്പം കരുണയും ആവശ്യമാണെന്നു യേശു പല തവണ ഊന്നിപ്പറഞ്ഞ കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്‌. (9:9-13; 12:7; 18:21-35)

  • സ്വർഗരാജ്യത്തെ അഥവാ ദൈവരാജ്യത്തെ കുറിക്കാനായി ‘രാജ്യം’ എന്ന പദം മത്തായി 50-ലധികം തവണ ഉപയോഗിച്ചിട്ടുണ്ട്‌.

  • ആദ്യത്തെ 18 അധ്യായങ്ങളിൽ മത്തായി ദൈവരാജ്യം എന്ന വിഷയത്തിന്‌ ഊന്നൽ കൊടുത്തതുകൊണ്ട്‌, സംഭവങ്ങൾ നടന്ന ക്രമത്തിലല്ല രേഖപ്പെടുത്തിയത്‌. എന്നാൽ അവസാനത്തെ 10 അധ്യായങ്ങൾ (19 മുതൽ 28 വരെ) പൊതുവേ കാലാനുക്രമത്തിലാണ്‌ എഴുതിയിരിക്കുന്നത്‌.

  • മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്ന 40 ശതമാനം കാര്യങ്ങളെങ്കിലും മറ്റൊരു സുവിശേഷത്തിലും കാണാത്തവയാണ്‌. അതിന്റെ ചില ഉദാഹരണങ്ങളാണു പിൻവരുന്ന പത്തു ദൃഷ്ടാന്തങ്ങൾ: വയലിലെ കളകൾ (13:24-30), മറഞ്ഞിരിക്കുന്ന നിധി (13:44), വിലയേറിയ മുത്ത്‌ (13:45, 46), വല (13:47-50), കരുണ കാണിക്കാത്ത അടിമ (18:23-35), പണിക്കാരും ദിനാറെയും (20:1-16), അപ്പനും രണ്ടു മക്കളും (21:28-32), രാജാവിന്റെ മകന്റെ വിവാഹം (22:1-14), പത്തു കന്യകമാർ (25:1-13), താലന്തുകൾ (25:14-30).