യശയ്യ 65:1-25

65  “എന്നെ അന്വേഷിക്കാതിരുന്നവർ എന്നെ തേടിവരാൻ ഞാൻ അനുവദിച്ചു,എന്നെ തിരയാതിരുന്നവർ എന്നെ കണ്ടെത്താൻ ഞാൻ സമ്മതിച്ചു.+ എന്റെ പേര്‌ വിളിച്ചപേക്ഷിക്കാത്ത+ ഒരു ജനതയോട്‌, ‘ഞാൻ ഇതാ, ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.   തന്നിഷ്ടക്കാരായി+ തെറ്റായ വഴികളിൽ നടക്കുന്ന,ദുശ്ശാഠ്യക്കാരായ ഒരു ജനത്തെ+ സ്വീകരിക്കാൻദിവസം മുഴുവൻ ഞാൻ എന്റെ കൈകൾ വിരിച്ചുപിടിച്ചു.   അവർ തോട്ടങ്ങളിൽ ബലി അർപ്പിക്കുകയും+ ഇഷ്ടികകളുടെ മേൽ യാഗവസ്‌തുക്കൾ ദഹിപ്പിക്കുകയും*+ ചെയ്യുന്നു;അങ്ങനെ എന്നെ പരസ്യമായി അപമാനിച്ചുകൊണ്ടിരിക്കുന്നു.   അവർ കല്ലറകൾക്കിടയിൽ ഇരിക്കുന്നു,+ഒളിയിടങ്ങളിൽ* രാത്രികഴിക്കുന്നു;അവർ പന്നിയിറച്ചി തിന്നുന്നു,+അവരുടെ പാത്രങ്ങളിൽ അശുദ്ധവസ്‌തുക്കളുടെ ചാറുണ്ട്‌.+   ‘അവിടെത്തന്നെ നിൽക്കൂ, എന്റെ അടുത്തേക്കു വരരുത്‌,ഞാൻ നിന്നെക്കാൾ വിശുദ്ധിയുള്ളവനാണ്‌’* എന്ന്‌ അവർ പറയുന്നു. അവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആണ്‌.   ഇതാ, ഇതെല്ലാം എന്റെ മുന്നിൽ എഴുതിവെച്ചിരിക്കുന്നു,ഞാൻ അടങ്ങിയിരിക്കില്ല, ഞാൻ പകരം ചെയ്യും,+അവർ ചെയ്‌തതിനു മുഴുവൻ* ഞാൻ പകരം കൊടുക്കും.   അവരുടെ തെറ്റുകൾക്കും അവരുടെ പിതാക്കന്മാരുടെ തെറ്റുകൾക്കും ഞാൻ പകരം കൊടുക്കും,”+ എന്ന്‌ യഹോവ പറയുന്നു. “അവർ മലകളിൽ യാഗവസ്‌തുക്കൾ ദഹിപ്പിക്കുകയും*കുന്നുകളിൽ എന്നെ നിന്ദിക്കുകയും ചെയ്‌തു.+അതുകൊണ്ട്‌ ഞാൻ ആദ്യംതന്നെ അവരുടെ കൂലി മുഴുവൻ* കൊടുത്തുതീർക്കും.”   യഹോവ ഇങ്ങനെ പറയുന്നു: “ഒരു മുന്തിരിക്കുലയിൽ പുതുവീഞ്ഞിനുള്ളതു കാണുമ്പോൾ‘അതു നശിപ്പിക്കരുത്‌, അതിൽ കുറച്ച്‌ നല്ലതുണ്ട്‌’* എന്നു പറയാറില്ലേ? എന്റെ ദാസന്മാരെക്കുറിച്ച്‌ ഞാനും അതുതന്നെ പറയും,ഞാൻ അവരെ മുഴുവൻ നശിപ്പിക്കില്ല.+   ഞാൻ യാക്കോബിൽനിന്ന്‌ ഒരു സന്തതിയെയും*യഹൂദയിൽനിന്ന്‌ എന്റെ പർവതങ്ങളുടെ അവകാശിയെയും കൊണ്ടുവരും;+ഞാൻ തിരഞ്ഞെടുത്തവർ അത്‌ അവകാശമാക്കും,എന്റെ ദാസന്മാർ അവിടെ താമസിക്കും.+ 10  എന്നെ അന്വേഷിക്കുന്നവരുടെ ആടുകൾ ശാരോനിൽ+ മേയും.അവരുടെ കന്നുകാലികൾ ആഖോർ താഴ്‌വരയിൽ+ വിശ്രമിക്കും. 11  എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കുന്നവരും+എന്റെ വിശുദ്ധപർവതത്തെ മറന്നുകളയുന്നവരും+ ആണ്‌.നിങ്ങൾ ഭാഗ്യദേവനുവേണ്ടി മേശ ഒരുക്കുകയുംവിധിയുടെ ദേവനു വീഞ്ഞ്‌* ഒഴിച്ചുവെക്കുകയും ചെയ്യുന്നു. 12  ഞാൻ വിളിച്ചു; നിങ്ങൾ വിളി കേട്ടില്ല,ഞാൻ സംസാരിച്ചു; നിങ്ങൾ ശ്രദ്ധിച്ചില്ല.+നിങ്ങൾ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്നു,എനിക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങൾ തിരഞ്ഞെടുത്തു.+അതുകൊണ്ട്‌ ഞാൻ നിങ്ങളെ വാളിന്‌ ഇരയാക്കും,+കൊല്ലപ്പെടാനായി നിങ്ങളെല്ലാം കുനിഞ്ഞുനിൽക്കേണ്ടിവരും.”+ 13  പരമാധികാരിയായ യഹോവ ഇങ്ങനെ പറയുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, നിങ്ങൾ വിശന്നിരിക്കും,+ എന്റെ ദാസന്മാർ കുടിക്കും;+ നിങ്ങൾ ദാഹിച്ചിരിക്കും, എന്റെ ദാസന്മാർ സന്തോഷിക്കും,+ നിങ്ങൾ അപമാനിതരാകും.+ 14  എന്റെ ദാസന്മാർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കും;നിങ്ങൾ ഹൃദയവേദനയാൽ നിലവിളിക്കും,മനസ്സു തകർന്ന്‌ നിങ്ങൾ വിലപിച്ചുകരയും. 15  നിങ്ങളുടെ പേര്‌ മാത്രമേ അവശേഷിക്കൂ,ഞാൻ തിരഞ്ഞെടുത്തവർ അത്‌ ഒരു ശാപവാക്കായി ഉപയോഗിക്കും,പരമാധികാരിയായ യഹോവ നിങ്ങളെയെല്ലാം കൊന്നുകളയും,എന്നാൽ തന്റെ ദാസന്മാരെ മറ്റൊരു പേര്‌ വിളിക്കും.+ 16  അങ്ങനെ, ഭൂമിയിൽ അനുഗ്രഹം തേടുന്നവരെയെല്ലാംസത്യത്തിന്റെ* ദൈവം അനുഗ്രഹിക്കും.ഭൂമിയിൽ സത്യം ചെയ്യുന്നവരെല്ലാംസത്യത്തിന്റെ* ദൈവത്തെ ചൊല്ലി ആണയിടും.+ കഴിഞ്ഞ കാലത്തെ യാതനകളെല്ലാം* മറന്നുപോയിരിക്കും,എന്റെ കണ്ണുകൾ ഇനി അവ കാണില്ല.+ 17  ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു,+പഴയ കാര്യങ്ങൾ ആരുടെയും മനസ്സിലേക്കു വരില്ല;*ആരുടെയും ഹൃദയത്തിൽ അവയുണ്ടായിരിക്കില്ല.+ 18  അതുകൊണ്ട്‌ ഞാൻ സൃഷ്ടിക്കുന്നതിനെ ഓർത്ത്‌ എന്നെന്നും സന്തോഷിച്ചാനന്ദിക്കുക, ഇതാ, ഞാൻ യരുശലേമിനെ സന്തോഷിക്കാനുള്ള ഒരു കാരണമായുംഅവളുടെ ജനത്തെ ആനന്ദിക്കാനുള്ള ഒരു കാരണമായും+ സൃഷ്ടിക്കുന്നു. 19  ഞാൻ യരുശലേമിനെ ഓർത്ത്‌ സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത്‌ ആനന്ദിക്കുകയും ചെയ്യും;ഇനി അവളിൽ കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ കേൾക്കില്ല.”+ 20  “കുറച്ച്‌ ദിവസം മാത്രം ജീവിച്ചിരിക്കുന്ന ശിശുക്കൾ ഇനി അവിടെ ഉണ്ടാകില്ല;പ്രായമായ ആരും ആയുസ്സു മുഴുവൻ ജീവിക്കാതിരിക്കില്ല. നൂറാം വയസ്സിൽ മരിക്കുന്നവനെപ്പോലും കുട്ടിയായി കണക്കാക്കും;നൂറു വയസ്സുണ്ടെങ്കിലും പാപി ശപിക്കപ്പെടും.* 21  അവർ വീടുകൾ പണിത്‌ താമസിക്കും,+മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കും.+ 22  മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്‌;മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്‌. എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും,+ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും. 23  അവരുടെ അധ്വാനം വെറുതേയാകില്ല,+കഷ്ടപ്പെടാനായി അവർ മക്കളെ പ്രസവിക്കില്ല,അവരെല്ലാം യഹോവ അനുഗ്രഹിച്ച മക്കളാണ്‌,+അവരുടെ വരുംതലമുറകളും അനുഗൃഹീതരാണ്‌.+ 24  അവർ വിളിക്കുംമുമ്പേ ഞാൻ ഉത്തരം നൽകും,അവർ സംസാരിച്ചുതീരുംമുമ്പേ ഞാൻ കേൾക്കും. 25  ചെന്നായും കുഞ്ഞാടും ഒരുമിച്ച്‌ മേയും,സിംഹം കാളയെപ്പോലെ വയ്‌ക്കോൽ തിന്നും,+സർപ്പത്തിനു പൊടി ആഹാരമായിരിക്കും. എന്റെ വിശുദ്ധപർവതത്തിലെങ്ങും ഇവ ഒരു ദ്രോഹവും ചെയ്യില്ല, ഒരു നാശവും വരുത്തില്ല”+ എന്ന്‌ യഹോവ പറയുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
മറ്റൊരു സാധ്യത “കാവൽമാടങ്ങളിൽ.”
മറ്റൊരു സാധ്യത “എന്റെ വിശുദ്ധി നിന്നിലേക്കു പകരും.”
അക്ഷ. “അവരുടെ മാർവിടത്തിലേക്ക്‌.”
അക്ഷ. “കൂലി അവരുടെ മാർവിടത്തിലേക്ക്‌.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
അക്ഷ. “ഒരു അനുഗ്രഹമുണ്ട്‌.”
അക്ഷ. “വിത്തിനെയും.”
അഥവാ “സുഗന്ധവ്യഞ്‌ജനങ്ങൾ കലർത്തിയ വീഞ്ഞ്‌.”
അഥവാ “വിശ്വസ്‌തതയുടെ.” അക്ഷ. “ആമേൻ.”
അഥവാ “വിശ്വസ്‌തതയുടെ.” അക്ഷ. “ആമേൻ.”
അഥവാ “പ്രശ്‌നങ്ങളെല്ലാം.”
അഥവാ “ആരും ഓർക്കില്ല.”
മറ്റൊരു സാധ്യത “നൂറു വയസ്സു തികയാതെ മരിക്കുന്നവനെ ശപിക്കപ്പെട്ടവനായി കണക്കാക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം