യാക്കോബ്‌ എഴുതിയ കത്ത്‌ 3:1-18

3  എന്റെ സഹോദരങ്ങളേ, നിങ്ങളിൽ അധികം പേർ പഠിപ്പിക്കുന്നവരാകരുത്‌. അവരെ കൂടുതൽ കർശനമായി ന്യായം വിധിക്കും* എന്ന്‌ അറിഞ്ഞുകൊള്ളൂ.+  നമ്മളെല്ലാം പലതിലും തെറ്റിപ്പോകുന്നവരാണല്ലോ.*+ വാക്കു പിഴയ്‌ക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ട്‌ നിയന്ത്രിക്കാൻ കഴിയുന്ന പൂർണമനുഷ്യനാണ്‌.  കുതിരയെ അനുസരിപ്പിക്കാൻ അതിന്റെ വായിൽ കടിഞ്ഞാണിടുമ്പോൾ അതിന്റെ ശരീരം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലാകുന്നു.  കപ്പലിന്റെ കാര്യവുമെടുക്കുക. അതു വളരെ വലുപ്പമുള്ളതും ശക്തമായ കാറ്റിന്റെ സഹായത്താൽ ഓടുന്നതും ആണെങ്കിലും അമരക്കാരൻ ചെറിയൊരു ചുക്കാൻകൊണ്ട്‌ അതിന്റെ ദിശ മാറ്റി ആഗ്രഹിക്കുന്നിടത്തേക്കു കൊണ്ടുപോകുന്നു.  നാവും ശരീരത്തിലെ ചെറിയൊരു അവയവമാണ്‌. പക്ഷേ അതു വലിയ വീരവാദങ്ങൾ മുഴക്കുന്നു. ചെറിയൊരു തീപ്പൊരി മതി വലിയൊരു കാടു കത്തിനശിക്കാൻ!  നാവും ഒരു തീയാണ്‌.+ നമ്മുടെ അവയവങ്ങളിൽ നാവ്‌ അനീതിയുടെ ഒരു ലോകത്തെയാണ്‌ അർഥമാക്കുന്നത്‌. കാരണം അതു ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു.+ ഗീഹെന്നയിലെ* തീകൊണ്ട്‌ കത്തുന്ന അതു ജീവിതത്തെ മുഴുവൻ* ദഹിപ്പിക്കുന്നു.  എല്ലാ തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും* സമുദ്രജീവികളെയും മനുഷ്യനു മെരുക്കാം; മെരുക്കിയിട്ടുമുണ്ട്‌.  എന്നാൽ നാവിനെ മെരുക്കാൻ ഒരു മനുഷ്യനും കഴിയില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത്‌ അപകടകാരിയും മാരകവിഷം നിറഞ്ഞതും ആണ്‌.+  ഒരേ നാവുകൊണ്ട്‌ നമ്മൾ പിതാവായ യഹോവയെ* സ്‌തുതിക്കുകയും “ദൈവത്തിന്റെ സാദൃശ്യത്തിൽ”+ സൃഷ്ടിച്ച മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. 10  ഒരേ വായിൽനിന്നുതന്നെ അനുഗ്രഹവും ശാപവും വരുന്നു. എന്റെ സഹോദരങ്ങളേ, കാര്യങ്ങൾ ഇങ്ങനെ നടക്കുന്നതു ശരിയല്ല.+ 11  ഒരേ ഉറവയിൽനിന്ന്‌ ശുദ്ധജലവും* കയ്‌പുള്ള ജലവും പുറപ്പെടുമോ? 12  എന്റെ സഹോദരങ്ങളേ, അത്തി മരത്തിൽ ഒലിവുകായും മുന്തിരിവള്ളിയിൽ അത്തിക്കായും കായ്‌ക്കുമോ?+ ഉപ്പുറവയിൽനിന്ന്‌ ഒരിക്കലും ശുദ്ധജലം പുറപ്പെടില്ല. 13  നിങ്ങളിൽ ജ്ഞാനവും വകതിരിവും ഉള്ളത്‌ ആർക്കാണ്‌? അയാൾ നല്ല പെരുമാറ്റത്തിലൂടെ, ജ്ഞാനത്തിൽനിന്ന്‌ ഉണ്ടാകുന്ന സൗമ്യതയോടെയുള്ള പ്രവൃത്തികളിലൂടെ, അതു തെളിയിക്കട്ടെ. 14  എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ കടുത്ത അസൂയയും+ വഴക്ക്‌ ഉണ്ടാക്കാനുള്ള പ്രവണതയും*+ ഉണ്ടെങ്കിൽ നിങ്ങൾ സത്യത്തിനു വിരുദ്ധമായി നുണ പറയുകയോ വീമ്പിളക്കുകയോ അരുത്‌.+ 15  ഇത്‌ ഉയരത്തിൽനിന്ന്‌ വരുന്ന ജ്ഞാനമല്ല; ഭൗമികവും+ മൃഗീയവും പൈശാചികവും ആണ്‌. 16  അസൂയയും വഴക്ക്‌ ഉണ്ടാക്കാനുള്ള പ്രവണതയും* ഉള്ളിടത്ത്‌ എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരിക്കും; അവിടെ എല്ലാ തരം തിന്മകളുമുണ്ട്‌.+ 17  എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്‌;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്‌ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്‌ഫലങ്ങളും നിറഞ്ഞതും+ ആണ്‌; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്‌.+ 18  മാത്രമല്ല, സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി*+ നീതിയുടെ ഫലം വിതയ്‌ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ന്യായവിധി കടുത്തതായിരിക്കും.”
അഥവാ “നമുക്കെല്ലാം തെറ്റുകൾ പറ്റാറുണ്ടല്ലോ.”
പദാവലി കാണുക.
അക്ഷ. “ജനനചക്രത്തെ.”
അഥവാ “ഇഴജന്തുക്കളെയും.”
അനു. എ5 കാണുക.
അക്ഷ. “മധുരമുള്ള ജലവും.”
മറ്റൊരു സാധ്യത “വലിയ ആളാകണമെന്ന മോഹവും.”
മറ്റൊരു സാധ്യത “വലിയ ആളാകണമെന്ന മോഹവും.”
അഥവാ “ന്യായബോധമുള്ളതും; വഴക്കമുള്ളതും.”
മറ്റൊരു സാധ്യത “ഉണ്ടാക്കുന്നവർ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം