യാക്കോബ്‌ എഴുതിയ കത്ത്‌ 5:1-20

5  പണക്കാരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരിതങ്ങൾ ഓർത്ത്‌ ദുഃഖിച്ച്‌ കരയുക.+  നിങ്ങളുടെ സമ്പത്തു നശിച്ചുപോയിരിക്കുന്നു; നിങ്ങളുടെ വസ്‌ത്രങ്ങൾ കീടങ്ങൾ തിന്നുനശിപ്പിച്ചിരിക്കുന്നു.+  നിങ്ങളുടെ സ്വർണവും വെള്ളിയും തുരുമ്പിച്ചുപോയിരിക്കുന്നു. ആ തുരുമ്പു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും. അതു നിങ്ങളുടെ മാംസം തിന്നുകളയും. നിങ്ങൾ സ്വരുക്കൂട്ടിവെച്ചിരിക്കുന്നതെല്ലാം അവസാനനാളിൽ തീപോലെയാകും.+  ഇതാ, നിങ്ങളുടെ വയലുകൾ കൊയ്‌ത പണിക്കാരിൽനിന്ന്‌ നിങ്ങൾ പിടിച്ചുവെച്ച കൂലി നിലവിളിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള കൊയ്‌ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ അധിപനായ യഹോവയുടെ* ചെവിയിൽ എത്തിയിരിക്കുന്നു.+  നിങ്ങൾ ഈ ഭൂമിയിൽ ആഡംബരത്തിൽ കഴിയുകയും സ്വന്തം ആഗ്രഹങ്ങൾ തൃപ്‌തിപ്പെടുത്താൻവേണ്ടി ജീവിക്കുകയും ചെയ്‌തു. കശാപ്പുദിനത്തിനായി നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.+  നിങ്ങൾ കുറ്റം വിധിക്കുന്നു; നീതിമാനെ കൊല്ലുകയും ചെയ്‌തിരിക്കുന്നു. അവൻ ഇതാ, നിങ്ങളോട്‌ എതിർത്തുനിൽക്കുന്നു.  സഹോദരങ്ങളേ, കർത്താവിന്റെ സാന്നിധ്യംവരെ+ ക്ഷമയോടിരിക്കുക. ഒരു കർഷകൻ മുൻമഴയും പിൻമഴയും കിട്ടുന്നതുവരെ ഭൂമിയിലെ വിലയേറിയ ഫലങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നല്ലോ.+  നിങ്ങളും ക്ഷമയോടിരിക്കുക.+ കർത്താവിന്റെ സാന്നിധ്യം അടുത്ത്‌ എത്തിയിരിക്കുന്നതുകൊണ്ട്‌ നിങ്ങളുടെ ഹൃദയങ്ങൾ ശക്തമാക്കുക.+  സഹോദരങ്ങളേ, നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങൾ ആരും ആരെക്കുറിച്ചും പിറുപിറുക്കരുത്‌.*+ ഇതാ, ന്യായാധിപൻ വാതിൽക്കൽ നിൽക്കുന്നു. 10  സഹോദരങ്ങളേ, യഹോവയുടെ* നാമത്തിൽ സംസാരിച്ച പ്രവാചകന്മാർ+ ദുഷ്ടതകൾ സഹിക്കുകയും+ ക്ഷമ കാണിക്കുകയും+ ചെയ്‌തു. അക്കാര്യത്തിൽ അവരെ മാതൃകകളായി സ്വീകരിക്കുക. 11  സഹിച്ചുനിന്നവരെ സന്തോഷമുള്ളവരായി*+ നമ്മൾ കണക്കാക്കുന്നു. ഇയ്യോബ്‌ സഹിച്ചുനിന്നതിനെക്കുറിച്ച്‌ നിങ്ങൾ കേൾക്കുകയും+ യഹോവ* ഒടുവിൽ നൽകിയ അനുഗ്രഹങ്ങൾ കാണുകയും ചെയ്‌തിരിക്കുന്നു.+ അങ്ങനെ, യഹോവ* വാത്സല്യവും* കരുണയും നിറഞ്ഞ ദൈവമാണെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.+ 12  എല്ലാറ്റിലും ഉപരി എന്റെ സഹോദരങ്ങളേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റ്‌ എന്തിനെയെങ്കിലുമോ ചൊല്ലി നിങ്ങൾ ഇനി സത്യം ചെയ്യരുത്‌. ദൈവം നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളുടെ “ഉവ്വ്‌” എന്നത്‌ ഉവ്വ്‌ എന്നും “ഇല്ല” എന്നത്‌ ഇല്ല എന്നും ആയിരിക്കട്ടെ.+ 13  നിങ്ങളിൽ ആരെങ്കിലും കഷ്ടതകൾ അനുഭവിക്കുന്നുണ്ടോ? എങ്കിൽ അയാൾ മുട്ടിപ്പായി പ്രാർഥിക്കട്ടെ.+ സന്തോഷത്തോടിരിക്കുന്ന ആരെങ്കിലുമുണ്ടോ? അയാൾ സ്‌തുതിഗീതങ്ങൾ പാടട്ടെ.+ 14  നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടോ? അയാൾ സഭയിലെ മൂപ്പന്മാരെ* വിളിച്ചുവരുത്തട്ടെ.+ അവർ യഹോവയുടെ* നാമത്തിൽ അയാളുടെ മേൽ എണ്ണ തേച്ച്‌+ അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ. 15  വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ* സുഖപ്പെടുത്തും. യഹോവ* അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അയാളോടു ക്ഷമിക്കും. 16  അതുകൊണ്ട്‌ പരസ്‌പരം പാപങ്ങൾ ഏറ്റുപറയുകയും*+ ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുകയും ചെയ്യുക; അപ്പോൾ നിങ്ങൾ സുഖപ്പെടും. നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്‌ക്കു വലിയ ശക്തിയുണ്ട്‌.+ 17  നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു ഏലിയ. എന്നിട്ടും മഴ പെയ്യാതിരിക്കാൻ ഏലിയ ആത്മാർഥമായി പ്രാർഥിച്ചപ്പോൾ മൂന്നര വർഷം ദേശത്ത്‌ മഴ പെയ്‌തില്ല.+ 18  ഏലിയ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി വിളവ്‌ തരുകയും ചെയ്‌തു.+ 19  എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യത്തിൽനിന്ന്‌ വഴിതെറ്റിപ്പോകുകയും മറ്റൊരാൾ അയാളെ തിരികെ കൊണ്ടുവരുകയും ചെയ്‌താൽ 20  പാപിയെ തെറ്റായ വഴിയിൽനിന്ന്‌ നേർവഴിക്കു കൊണ്ടുവരുന്നയാൾ+ അയാളെ മരണത്തിൽനിന്ന്‌ രക്ഷിക്കുകയും അസംഖ്യം പാപങ്ങൾ മറയ്‌ക്കുകയും ചെയ്യുമെന്ന്‌ അറിഞ്ഞുകൊള്ളുക.+

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “പരാതിപ്പെടരുത്‌.” അക്ഷ. “നെടുവീർപ്പിടരുത്‌.”
അനു. എ5 കാണുക.
അഥവാ “അനുകമ്പയും.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “അനുഗൃഹീതരായി.”
അനു. എ5 കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “ക്ഷീണിച്ചിരിക്കുന്നയാളെ.”
അനു. എ5 കാണുക.
അഥവാ “പരസ്യമായി ഏറ്റുപറയുകയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം