യോഹന്നാൻ എഴുതിയത് 16:1-33
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ദൈവത്തിനു വിശുദ്ധസേവനം ചെയ്യാൻ: ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണ്. തിരുവെഴുത്തുകളിൽ ഈ പദം, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കുറിപ്പ്; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) കൂടാതെ, വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതിനെയോ വിശുദ്ധസേവനം ചെയ്യുന്നതിനെയോ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്.—പ്രവൃ 7:42; റോമ 1:25.
പുണ്യപ്രവൃത്തി: അക്ഷ. “വിശുദ്ധസേവനം.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ലാറ്റ്രിയ എന്ന ഗ്രീക്കുപദം ഒരു ആരാധനാപ്രവൃത്തിയെ സൂചിപ്പിക്കുന്ന പദമാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ നാമപദം ദൈവത്തെ സേവിക്കുന്നതുമായി ബന്ധപ്പെട്ട് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. (റോമ 9:4; 12:1; എബ്ര 9:1, 6) ഇതിനോടു ബന്ധമുള്ള ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയാപദത്തെക്കുറിച്ച് മനസ്സിലാക്കാൻ ലൂക്ക 1:75-ന്റെ പഠനക്കുറിപ്പു കാണുക.
സഹായി: യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.
സഹായി: അഥവാ “ആശ്വാസകൻ; പ്രോത്സാഹകൻ; വക്താവായി വാദിക്കുന്നവൻ.” “സഹായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പരാക്ലേറ്റൊസ് എന്ന പദം ബൈബിളിൽ പരിശുദ്ധാത്മാവിനെയും (യോഹ 14:16, 26; 15:26; 16:7) യേശുവിനെയും (1യോഹ 2:1) കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഈ പദത്തിന്റെ അക്ഷരാർഥത്തിലുള്ള പരിഭാഷ, സഹായത്തിനായി “ഒരാളുടെ അരികിലേക്കു വിളിക്കപ്പെട്ടയാൾ” എന്നാണ്. ഒരു ശക്തി മാത്രമായ പരിശുദ്ധാത്മാവിനെയാണു യേശു ഇവിടെ ആളത്വം കല്പിച്ച് “സഹായി” എന്നു വിളിച്ചത്. ഇനി, ഈ സഹായി ‘പഠിപ്പിക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാരിക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞപ്പോഴും അത് ഒരു വ്യക്തിയാണെന്നപോലെയാണു യേശു സംസാരിച്ചത്. പക്ഷേ, വ്യക്തികളല്ലാത്തവയ്ക്കോ ജീവനില്ലാത്തവയ്ക്കോ ഇത്തരത്തിൽ ആളത്വം കല്പിച്ച് സംസാരിക്കുന്നത് ഒരു അലങ്കാരപ്രയോഗമാണ്. ഈ അലങ്കാരപ്രയോഗം തിരുവെഴുത്തുകളിൽ പലയിടത്തും കാണാം. ഉദാഹരണത്തിന്, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവയെക്കുറിച്ചെല്ലാം അങ്ങനെ പറഞ്ഞിട്ടുണ്ട്. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞവയിൽ ഒന്നുപോലും വ്യക്തികളല്ല. ഇനി, ദൈവാത്മാവിനെ പലപ്പോഴും വ്യക്തികളല്ലാത്ത കാര്യങ്ങൾക്കൊപ്പമാണു പട്ടികപ്പെടുത്തിയിരിക്കുന്നത് എന്നതും, അത് ഒരു വ്യക്തിയല്ല എന്ന വസ്തുതയെ പിന്താങ്ങുന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായിയെ’ കുറിക്കാൻ ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്നു ചിലർ വാദിക്കുന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കുപദം പുല്ലിംഗരൂപത്തിലായതുകൊണ്ടാണു ‘സഹായിയുടെ’ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നിടത്തും പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് വ്യാകരണനിയമമനുസരിച്ച് അങ്ങനെയാണു വേണ്ടത്. (യോഹ 16:7, 8, 13, 14) ഇനി, പരിശുദ്ധാത്മാവിനെ കുറിക്കാൻ ‘ആത്മാവ്’ എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭമെടുക്കുക. അതിനെ കുറിക്കാൻ ഗ്രീക്കിൽ നപുംസകസർവനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ‘ആത്മാവ്’ എന്നതിന്റെ ഗ്രീക്കുപദം (ന്യൂമ) നപുംസകലിംഗത്തിലാണ്.—യോഹ 14:17-ന്റെ പഠനക്കുറിപ്പു കാണുക.
സഹായി: അഥവാ “ആശ്വാസകൻ; പ്രോത്സാഹകൻ; വക്താവായി വാദിക്കുന്നവൻ.” “സഹായി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പരാക്ലേറ്റൊസ് എന്ന പദം ബൈബിളിൽ പരിശുദ്ധാത്മാവിനെയും (യോഹ 14:16, 26; 15:26; 16:7) യേശുവിനെയും (1യോഹ 2:1) കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഈ പദത്തിന്റെ അക്ഷരാർഥത്തിലുള്ള പരിഭാഷ, സഹായത്തിനായി “ഒരാളുടെ അരികിലേക്കു വിളിക്കപ്പെട്ടയാൾ” എന്നാണ്. ഒരു ശക്തി മാത്രമായ പരിശുദ്ധാത്മാവിനെയാണു യേശു ഇവിടെ ആളത്വം കല്പിച്ച് “സഹായി” എന്നു വിളിച്ചത്. ഇനി, ഈ സഹായി ‘പഠിപ്പിക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാരിക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞപ്പോഴും അത് ഒരു വ്യക്തിയാണെന്നപോലെയാണു യേശു സംസാരിച്ചത്. പക്ഷേ, വ്യക്തികളല്ലാത്തവയ്ക്കോ ജീവനില്ലാത്തവയ്ക്കോ ഇത്തരത്തിൽ ആളത്വം കല്പിച്ച് സംസാരിക്കുന്നത് ഒരു അലങ്കാരപ്രയോഗമാണ്. ഈ അലങ്കാരപ്രയോഗം തിരുവെഴുത്തുകളിൽ പലയിടത്തും കാണാം. ഉദാഹരണത്തിന്, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവയെക്കുറിച്ചെല്ലാം അങ്ങനെ പറഞ്ഞിട്ടുണ്ട്. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞവയിൽ ഒന്നുപോലും വ്യക്തികളല്ല. ഇനി, ദൈവാത്മാവിനെ പലപ്പോഴും വ്യക്തികളല്ലാത്ത കാര്യങ്ങൾക്കൊപ്പമാണു പട്ടികപ്പെടുത്തിയിരിക്കുന്നത് എന്നതും, അത് ഒരു വ്യക്തിയല്ല എന്ന വസ്തുതയെ പിന്താങ്ങുന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായിയെ’ കുറിക്കാൻ ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണെന്നു ചിലർ വാദിക്കുന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കുപദം പുല്ലിംഗരൂപത്തിലായതുകൊണ്ടാണു ‘സഹായിയുടെ’ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നിടത്തും പുല്ലിംഗരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്ക് വ്യാകരണനിയമമനുസരിച്ച് അങ്ങനെയാണു വേണ്ടത്. (യോഹ 16:7, 8, 13, 14) ഇനി, പരിശുദ്ധാത്മാവിനെ കുറിക്കാൻ ‘ആത്മാവ്’ എന്നതിന്റെ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്ന സന്ദർഭമെടുക്കുക. അതിനെ കുറിക്കാൻ ഗ്രീക്കിൽ നപുംസകസർവനാമങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ‘ആത്മാവ്’ എന്നതിന്റെ ഗ്രീക്കുപദം (ന്യൂമ) നപുംസകലിംഗത്തിലാണ്.—യോഹ 14:17-ന്റെ പഠനക്കുറിപ്പു കാണുക.
അവൻ: 13, 14 വാക്യങ്ങളിൽ “അവൻ” എന്നു പറഞ്ഞിരിക്കുന്നതു യോഹ 16:7-ലെ സഹായിയെക്കുറിച്ചാണ്. “സഹായി” (ഗ്രീക്കിൽ ഇതു പുല്ലിംഗമാണ്.) എന്നു പറഞ്ഞപ്പോൾ ആളത്വമില്ലാത്ത ശക്തിയായ പരിശുദ്ധാത്മാവിന് (ഗ്രീക്കിൽ ഇതു നപുംസകലിംഗമാണ്.) ആളത്വം കല്പിച്ച് സംസാരിക്കുകയായിരുന്നു യേശു.—യോഹ 14:16-ന്റെ പഠനക്കുറിപ്പു കാണുക.