സങ്കീർത്തനം 73:1-28

ആസാഫ്‌ രചിച്ച ശ്രുതിമധുരമായ ഗാനം.+ 73  ദൈവം ഇസ്രായേലിനോട്‌, ഹൃദയശുദ്ധിയുള്ളവരോട്‌,+ നല്ലവനാണ്‌, സംശയമില്ല.   എന്റെ കാലടികൾ വഴിതെറ്റുന്ന ഘട്ടത്തോളം എത്തിയതാണ്‌;എന്റെ ചുവടുകൾ വഴുതിപ്പോയേനേ.+   കാരണം ദുഷ്ടന്റെ സമാധാനം കണ്ടപ്പോൾഗർവികളോട്‌* എനിക്ക്‌ അസൂയ തോന്നി.+   അവരുടേതു വേദനയില്ലാത്ത മരണം;അവരുടെ ശരീരം ആരോഗ്യമുള്ളത്‌.*+   മറ്റു മനുഷ്യർക്കുള്ള ആകുലതകൾ അവർക്കില്ല;+മറ്റുള്ളവർക്കുള്ള ദുരിതങ്ങളുമില്ല.+   അതിനാൽ, ധാർഷ്ട്യം അവരുടെ മാല;+അക്രമം അവരുടെ വസ്‌ത്രം.   സമൃദ്ധിയാൽ അവരുടെ കണ്ണ്‌ ഉന്തിനിൽക്കുന്നു;സകല ഭാവനകളെയും വെല്ലുന്നതാണ്‌ അവരുടെ നേട്ടങ്ങൾ.   അവർ ചീത്ത പറയുന്നു, അധിക്ഷേപിക്കുന്നു.+ ദ്രോഹിക്കുമെന്നു ഗർവത്തോടെ ഭീഷണി മുഴക്കുന്നു.+   ആകാശത്തോളം ഉയർന്നതുപോലെയാണ്‌ അവരുടെ സംസാരം;അവരുടെ നാവ്‌ ഭൂമിയിലെങ്ങും വീമ്പിളക്കി നടക്കുന്നു. 10  അങ്ങനെ, ദൈവജനം* അവരുടെ പക്ഷം ചേരുന്നു,അവരുടെ ജലസമൃദ്ധിയിൽനിന്ന്‌ കുടിക്കുന്നു. 11  അവർ പറയുന്നു: “ദൈവം എങ്ങനെ അറിയാനാണ്‌?+ അത്യുന്നതന്‌ ഇതൊക്കെ അറിയാനാകുമോ?” 12  അതെ, ദുഷ്ടന്മാർക്ക്‌ ഇങ്ങനെയാണ്‌; അവരുടെ ജീവിതം പരമസുഖം.+ അവർ സമ്പത്തു വാരിക്കൂട്ടുന്നു.+ 13  ഞാൻ ഹൃദയം ശുദ്ധമായി സൂക്ഷിച്ചതുംനിഷ്‌കളങ്കതയിൽ കൈ കഴുകി വെടിപ്പാക്കിയതും വെറുതേയായല്ലോ.+ 14  ദിവസം മുഴുവൻ ഞാൻ അസ്വസ്ഥനായിരുന്നു;+രാവിലെതോറും എനിക്കു ശിക്ഷണം കിട്ടി.+ 15  എന്നാൽ ഇക്കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നെങ്കിൽഅങ്ങയുടെ ജനത്തെ വഞ്ചിക്കുകയായിരുന്നേനേ. 16  ഇതു മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾഎനിക്ക്‌ ആകെ അസ്വസ്ഥത തോന്നി; 17  എന്നാൽ ദൈവത്തിന്റെ മഹത്ത്വമാർന്ന വിശുദ്ധമന്ദിരത്തിൽ ചെന്നപ്പോൾ അതു മാറി.അവരുടെ ഭാവി എന്താകുമെന്നു ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു. 18  അങ്ങ്‌ അവരെ നിശ്ചയമായും വഴുവഴുപ്പുള്ളിടത്ത്‌ നിറുത്തുന്നു;+ നാശത്തിലേക്ക്‌ അവരെ തള്ളിയിടുന്നു.+ 19  എത്ര ക്ഷണത്തിലാണ്‌ അവർ നശിച്ചുപോയത്‌!+ എത്ര പെട്ടെന്നായിരുന്നു അവരുടെ ദാരുണമായ അന്ത്യം! 20  യഹോവേ, ഉണരുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്‌നംപോലെയല്ലോ അവർ;അങ്ങ്‌ എഴുന്നേൽക്കുമ്പോൾ അവരെ തള്ളിക്കളയുമല്ലോ.* 21  എന്നാൽ, എന്റെ ഹൃദയത്തിൽ അമർഷം നിറഞ്ഞിരുന്നു;+ഉള്ളിന്റെ ഉള്ളിൽ* എനിക്കു കടുത്ത വേദന തോന്നി. 22  ഞാൻ ബുദ്ധിയും ബോധവും ഇല്ലാതെ ചിന്തിച്ചു;അങ്ങയുടെ മുന്നിൽ ഞാൻ വെറുമൊരു മൃഗത്തെപ്പോലെയായിരുന്നു. 23  എന്നാൽ, ഇപ്പോൾ ഞാൻ അങ്ങയുടെ കൂടെത്തന്നെയാണ്‌;അങ്ങ്‌ എന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.+ 24  ഉപദേശത്താൽ അങ്ങ്‌ എന്നെ വഴിനടത്തുന്നു;+അങ്ങനെ, എന്നെ മഹത്ത്വത്തിലേക്കു നയിക്കുന്നു.+ 25  അങ്ങല്ലാതെ സ്വർഗത്തിൽ എനിക്ക്‌ ആരാണുള്ളത്‌? ഭൂമിയിലും അങ്ങയെയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.+ 26  എന്റെ ശരീരവും ഹൃദയവും തളർന്നുപോയേക്കാം;എന്നാൽ, ദൈവം എന്റെ ഹൃദയത്തിന്റെ പാറ, എന്നും എന്റെ ഓഹരി.+ 27  അങ്ങയിൽനിന്ന്‌ അകന്നുനിൽക്കുന്നവർ തീർച്ചയായും നശിച്ചുപോകും. അങ്ങയെ ഉപേക്ഷിച്ച്‌ അവിശ്വസ്‌തരാകുന്ന* ഏവരെയും അങ്ങ്‌ ഇല്ലാതാക്കും.*+ 28  എന്നാൽ, ഞാൻ ദൈവത്തോട്‌ അടുത്ത്‌ ചെല്ലും; അതല്ലോ എനിക്കു നല്ലത്‌.+ ദൈവത്തിന്റെ പ്രവൃത്തികളെല്ലാം വർണിക്കേണ്ടതിനു+ഞാൻ പരമാധികാരിയാം യഹോവയെ എന്റെ അഭയമാക്കിയിരിക്കുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “പൊങ്ങച്ചം പറയുന്നവരോട്‌.”
അഥവാ “അവർക്കു കുടവയറുണ്ട്‌.”
അക്ഷ. “അവന്റെ ജനം.”
അക്ഷ. “അവരുടെ രൂപത്തെ പുച്ഛിച്ചുതള്ളുമല്ലോ.”
അക്ഷ. “എന്റെ വൃക്കകളിൽ.”
അഥവാ “അസാന്മാർഗികളെപ്പോലെ പെരുമാറുന്ന.”
അക്ഷ. “നിശ്ശബ്ദരാക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം