സുഭാഷിതങ്ങൾ 20:1-30

20  വീഞ്ഞു പരിഹാസിയും+ മദ്യം തോന്നിയവാസിയും+ ആണ്‌;അവയാൽ വഴിതെറ്റിപ്പോകുന്നവർ ജ്ഞാനികളല്ല.+   രാജാവിന്റെ ഭയങ്കരത്വം സിംഹത്തിന്റെ* മുരൾച്ചപോലെ;+രാജകോപം ഉണർത്തുന്നവൻ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു.+   കലഹത്തിൽനിന്ന്‌ ഒഴിഞ്ഞുമാറുന്നത്‌ ഒരു മനുഷ്യനു മാന്യത;+എന്നാൽ വിഡ്‌ഢികളെല്ലാം അതിൽ ചെന്ന്‌ ചാടും.+   മടിയൻ മഞ്ഞുകാലത്ത്‌ നിലം ഉഴുന്നില്ല;കൊയ്‌ത്തുകാലത്ത്‌ ഒന്നുമില്ലാതെവരുമ്പോൾ അവന്‌ ഇരക്കേണ്ടിവരും.*+   മനുഷ്യന്റെ ഹൃദയത്തിലെ ചിന്തകൾ* ആഴമുള്ള വെള്ളം;എന്നാൽ വകതിരിവുള്ളവൻ അതു കോരിയെടുക്കും.   തങ്ങളുടെ സ്‌നേഹം വിശ്വസ്‌തമാണെന്നു പലരും അവകാശപ്പെടുന്നു;എന്നാൽ വിശ്വസ്‌തനായ ആരെങ്കിലുമുണ്ടോ?   നീതിമാൻ നിഷ്‌കളങ്കതയോടെ* നടക്കുന്നു;+ അവനു ശേഷമുള്ള അവന്റെ മക്കളും* സന്തോഷമുള്ളവർ.+   ന്യായം വിധിക്കാൻ രാജാവ്‌ സിംഹാസനത്തിൽ ഇരിക്കുമ്പോൾ+അദ്ദേഹം കണ്ണുകൊണ്ട്‌ ദുഷ്ടതയെല്ലാം അരിച്ചുമാറ്റുന്നു.+   “ഞാൻ എന്റെ ഹൃദയം ശുദ്ധീകരിച്ചു;+ഞാൻ ഇപ്പോൾ പാപമില്ലാത്തവനാണ്‌”+ എന്ന്‌ ആർക്കു പറയാനാകും? 10  സത്യസന്ധമല്ലാത്ത അളവുകളും തെറ്റായ തൂക്കക്കട്ടികളും*യഹോവയ്‌ക്ക്‌ അറപ്പാണ്‌.+ 11  ഒരു കൊച്ചുകുഞ്ഞുപോലും അവന്റെ പ്രവൃത്തികൾകൊണ്ട്‌താൻ നിഷ്‌കളങ്കനും നേരുള്ളവനും ആണോ എന്നു വെളിപ്പെടുത്തുന്നു.+ 12  കേൾക്കുന്ന കാതും കാണുന്ന കണ്ണും—ഇവ രണ്ടും യഹോവ ഉണ്ടാക്കി.+ 13  ഉറക്കത്തെ സ്‌നേഹിക്കരുത്‌, നീ ദരിദ്രനായിത്തീരും.+ കണ്ണു തുറക്കൂ, നീ ആഹാരം കഴിച്ച്‌ തൃപ്‌തനാകും.+ 14  സാധനം വാങ്ങുന്നവൻ, “ഇതു കൊള്ളില്ല, തീരെ കൊള്ളില്ല” എന്നു പറയുന്നു;എന്നിട്ട്‌ അവൻ പോയി വീമ്പിളക്കുന്നു.+ 15  സ്വർണവും ധാരാളം പവിഴക്കല്ലുകളും* ഉണ്ട്‌;എന്നാൽ അറിവുള്ള അധരങ്ങൾ അതിലും വിലപിടിപ്പുള്ളത്‌.+ 16  ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്‌ത്രം പിടിച്ചുവാങ്ങുക;+ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്‌തിട്ടുണ്ടെങ്കിൽ അവനിൽനിന്ന്‌ പണയവസ്‌തു പിടിച്ചെടുക്കുക.+ 17  വഞ്ചിച്ച്‌ നേടിയ ആഹാരം ഒരുവനു രുചികരമായി തോന്നുന്നു;എന്നാൽ പിന്നീട്‌ അവന്റെ വായിൽ ചരൽ നിറയും.+ 18  കൂടിയാലോചിച്ചാൽ* പദ്ധതികൾ വിജയിക്കും.*+വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ചയിൽ യുദ്ധം ചെയ്യുക.+ 19  പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നവന്റെ* അടുത്ത്‌ പോകരുത്‌. 20  അപ്പനെയും അമ്മയെയും ശപിക്കുന്നവന്റെ വിളക്ക്‌ഇരുട്ടാകുമ്പോൾ കെട്ടുപോകും.+ 21  ആദ്യം അത്യാഗ്രഹത്തോടെ കൈക്കലാക്കിയ അവകാശംഅവസാനം അനുഗ്രഹമായിരിക്കില്ല.+ 22  “ഞാൻ ഇതിനു പ്രതികാരം ചെയ്യും”+ എന്നു പറയരുത്‌. യഹോവയിൽ പ്രത്യാശ വെക്കുക,+ അവൻ നിന്നെ രക്ഷിക്കും.+ 23  കൃത്യതയില്ലാത്ത തൂക്കക്കട്ടികൾ* യഹോവയ്‌ക്ക്‌ അറപ്പാണ്‌;കള്ളത്തുലാസു നല്ലതല്ല. 24  മനുഷ്യന്റെ കാലടികളെ യഹോവ നിയന്ത്രിക്കുന്നു;+ഒരു മനുഷ്യനു തന്റെ വഴികൾ* എങ്ങനെ മനസ്സിലാകും? 25  “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട്‌ പിന്നീടു മാത്രം അതെക്കുറിച്ച്‌ ആലോചിക്കുന്നവൻ കുടുക്കിലാകും.+ 26  ബുദ്ധിമാനായ രാജാവ്‌ ദുഷ്ടന്മാരെ അരിച്ചുമാറ്റുന്നു;+അവരുടെ മുകളിലൂടെ മെതിവണ്ടി ഓടിക്കുന്നു.+ 27  മനുഷ്യന്റെ ശ്വാസം യഹോവയുടെ വിളക്കാണ്‌;അതു മനുഷ്യന്റെ ഉള്ളം പരിശോധിക്കുന്നു. 28  അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്‌നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+ 29  ചെറുപ്പക്കാരുടെ ശക്തിയാണ്‌+ അവരുടെ മഹത്ത്വം;വൃദ്ധരുടെ നര+ അവരുടെ തേജസ്സ്‌. 30  മുറിവുകളും ചതവുകളും തിന്മ നീക്കിക്കളയുന്നു;+ചുട്ട അടി ഒരുവന്റെ ഉള്ളം ശുദ്ധീകരിക്കുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ.”
മറ്റൊരു സാധ്യത “അവൻ കൊയ്‌ത്തുകാലത്ത്‌ തേടിനടക്കും, എന്നാൽ ഒന്നും കിട്ടില്ല.”
അഥവാ “ഉദ്ദേശ്യങ്ങൾ.” അക്ഷ. “ഉപദേശം.”
അക്ഷ. “ആൺമക്കളും.”
അഥവാ “ധർമനിഷ്‌ഠയോടെ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “രണ്ടു തരം തൂക്കക്കട്ടികളും രണ്ടു തരം അളവുപാത്രങ്ങളും.”
പദാവലി കാണുക.
അഥവാ “അന്യദേശക്കാരനുവേണ്ടി.”
അഥവാ “ഉപദേശം തേടിയാൽ.”
അഥവാ “ഉറപ്പുള്ളതാകും.”
അഥവാ “ജ്ഞാനമുള്ള ഉപദേശത്തിന്‌.”
അഥവാ “വായ്‌കൊണ്ട്‌ വശീകരിക്കുന്നവന്റെ.”
അഥവാ “രണ്ടു തരം തൂക്കക്കട്ടികൾ.”
അഥവാ “താൻ പോകേണ്ട വഴി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം