മത്തായി എഴുതിയത്‌ 7:1-29

7  “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!+  കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും.+ നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.+  സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത്‌ എന്താണ്‌?+  സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്‌, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്ന്‌ കരട്‌ എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും?  കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനിന്ന്‌ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത്‌ എടുത്തുകളയാനും നിനക്കു പറ്റും.  “വിശുദ്ധമായതു നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കരുത്‌; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്‌;+ അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ്‌ നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.+  “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.+ അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.+  കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു.+ അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു.  മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ? 10  മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? 11  മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക്‌ അറിയാമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികം കൊടുക്കും!+ 12  “അതുകൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്‌തുകൊടുക്കണം.*+ വാസ്‌തവത്തിൽ, നിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതാണ്‌.+ 13  “ഇടുങ്ങിയ വാതിലിലൂടെ അകത്ത്‌ കടക്കുക.+ കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്‌; അനേകം ആളുകളും പോകുന്നത്‌ അതിലൂടെയാണ്‌. 14  എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.+ 15  “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക.+ അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ+ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്‌ക്കളാണ്‌.+ 16  അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന്‌ മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന്‌ അത്തിപ്പഴമോ പറിക്കാൻ പറ്റുമോ?+ 17  നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും.+ 18  നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല.+ 19  നല്ല ഫലങ്ങൾ തരാത്ത മരമൊക്കെ വെട്ടി തീയിലിടും.+ 20  അതെ, ഫലങ്ങളാൽ നിങ്ങൾക്ക്‌ അത്തരക്കാരെ തിരിച്ചറിയാം.+ 21  “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+ 22  ആ ദിവസം പലരും എന്നോട്‌ ഇങ്ങനെ ചോദിക്കും: ‘കർത്താവേ, കർത്താവേ,+ ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണിച്ചില്ലേ?’+ 23  എന്നാൽ ഞാൻ അവരോട്‌, ‘എനിക്കു നിങ്ങളെ അറിയില്ല.* ധിക്കാരികളേ,* എന്റെ അടുത്തുനിന്ന്‌ പോകൂ!’ എന്നു തീർത്തുപറയും.+ 24  “അതുകൊണ്ട്‌ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും.+ 25  മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാനം പാറയിലായിരുന്നു. 26  എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കാത്തവൻ മണലിൽ വീടു പണിത വിഡ്‌ഢിയെപ്പോലെയായിരിക്കും.+ 27  മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു;+ അതു നിലംപൊത്തി. അതു പൂർണമായും തകർന്നുപോയി.” 28  യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട്‌ അതിശയിച്ചുപോയി;+ 29  കാരണം അവരുടെ ശാസ്‌ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്‌+ യേശു പഠിപ്പിച്ചത്‌.

അടിക്കുറിപ്പുകള്‍

അഥവാ “മറ്റുള്ളവർ നിങ്ങളോട്‌ എങ്ങനെ പെരുമാറാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌, അതുപോലെ നിങ്ങൾ അവരോടും പെരുമാറണം.”
അഥവാ “പരിചയമില്ല.”
അഥവാ “നിയമലംഘകരേ.”

പഠനക്കുറിപ്പുകൾ

കപടഭക്തൻ: മത്ത 6:2, 5, 16 വാക്യങ്ങളിൽ യേശു ജൂതമതനേതാക്കന്മാരെയാണ്‌ ഇങ്ങനെ വിളിച്ചത്‌. എന്നാൽ ഇവിടെ, സ്വന്തം കുറ്റങ്ങൾ അവഗണിച്ചിട്ടു മറ്റുള്ളവരുടെ കുറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശിഷ്യന്മാരെയാണ്‌ യേശു ഇങ്ങനെ വിളിച്ചത്‌.

വിശുദ്ധമായതു നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കരുത്‌, മുത്തുകൾ പന്നികളുടെ മുന്നിൽ എറിയരുത്‌: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌ പന്നികളും നായ്‌ക്കളും അശുദ്ധമൃഗങ്ങളായിരുന്നു. (ലേവ 11:7, 27) ഒരു വന്യമൃഗം കൊന്ന മൃഗത്തിന്റെ മാംസം നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കാൻ അനുവാദമുണ്ടായിരുന്നു. (പുറ 22:31) എന്നാൽ “വിശുദ്ധമാംസം,” അതായത്‌ ബലിയായി അർപ്പിച്ച മൃഗങ്ങളുടെ മാംസം, നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കുന്നതു ജൂതപാരമ്പര്യം വിലക്കിയിരുന്നു. മത്ത 7:6-ലെ ‘നായ്‌ക്കൾ,’ ‘പന്നികൾ’ എന്നീ പദങ്ങൾ ആലങ്കാരികാർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. അത്‌ ആത്മീയമായി മൂല്യവത്തായ കാര്യങ്ങൾ വിലമതിക്കാത്ത ആളുകളെ കുറിക്കുന്നു. പന്നികൾ മുത്തുകൾക്കു വില കല്‌പിക്കാത്തതുപോലെ ആത്മീയകാര്യങ്ങളെ വിലമതിക്കാത്ത ആളുകൾ, അത്തരം കാര്യങ്ങൾ അറിയിക്കാൻ ചെല്ലുന്നവരോട്‌ അപമര്യാദയായി പെരുമാറിയേക്കാം.

ചോദിച്ചുകൊണ്ടിരിക്കൂ . . . അന്വേഷിച്ചുകൊണ്ടിരിക്കൂ . . . മുട്ടിക്കൊണ്ടിരിക്കൂ: “. . . കൊണ്ടിരിക്കൂ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയാരൂപം തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു. മടുത്ത്‌ പിന്മാറാതെ പ്രാർഥിക്കേണ്ടതിന്റെ ആവശ്യമാണ്‌ അതു കാണിക്കുന്നത്‌. മൂന്നു ക്രിയകൾ ഉപയോഗിച്ചിരിക്കുന്നതു തീവ്രതയെ സൂചിപ്പിക്കുന്നു. ലൂക്ക 11:5-8-ലെ ദൃഷ്ടാന്തത്തിലും യേശു സമാനമായ ഒരു ആശയമാണു പറയുന്നത്‌.

മീൻ . . . പാമ്പ്‌: ഗലീലക്കടലിനു ചുറ്റും താമസിക്കുന്നവരുടെ ആഹാരത്തിൽ മീനിന്‌ ഒരു മുഖ്യസ്ഥാനമുണ്ടായിരുന്നു. അപ്പത്തിന്റെകൂടെ സാധാരണ കഴിച്ചിരുന്ന മീൻ, ചില തരം ചെറിയ പാമ്പുകളുമായി രൂപസാദൃശ്യമുള്ളവയായിരുന്നു. സ്‌നേഹമുള്ള ഒരു അപ്പനോ അമ്മയ്‌ക്കോ അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ല എന്നാണു ചിന്തോദ്ദീപകമായ ആ ചോദ്യം സൂചിപ്പിക്കുന്നത്‌.

അപ്പം . . . കല്ല്‌: ജൂതന്മാരുടെയും ചുറ്റുമുള്ള ജനതകളുടെയും ഒരു മുഖ്യാഹാരമായിരുന്നു അപ്പം. വലുപ്പംകൊണ്ടും രൂപംകൊണ്ടും അതിനു കല്ലുകളോടു സാമ്യവുമുണ്ടായിരുന്നു. ഇക്കാരണങ്ങളാലായിരിക്കാം യേശു അപ്പത്തെ കല്ലുമായി ബന്ധപ്പെടുത്തി സംസാരിച്ചത്‌. യേശുവിന്റെ ചിന്തോദ്ദീപകമായ ആ ചോദ്യത്തിന്റെ ഉത്തരം ഇതാണ്‌: “അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ ഒരു അപ്പനു ചിന്തിക്കാനേ കഴിയില്ല.”—മത്ത 7:10-ന്റെ പഠനക്കുറിപ്പു കാണുക.

മീൻ . . . പാമ്പ്‌: ഗലീലക്കടലിനു ചുറ്റും താമസിക്കുന്നവരുടെ ആഹാരത്തിൽ മീനിന്‌ ഒരു മുഖ്യസ്ഥാനമുണ്ടായിരുന്നു. അപ്പത്തിന്റെകൂടെ സാധാരണ കഴിച്ചിരുന്ന മീൻ, ചില തരം ചെറിയ പാമ്പുകളുമായി രൂപസാദൃശ്യമുള്ളവയായിരുന്നു. സ്‌നേഹമുള്ള ഒരു അപ്പനോ അമ്മയ്‌ക്കോ അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ല എന്നാണു ചിന്തോദ്ദീപകമായ ആ ചോദ്യം സൂചിപ്പിക്കുന്നത്‌.

ദുഷ്ടന്മാരായ നിങ്ങൾ: കൈമാറിക്കിട്ടിയ പാപം നിമിത്തം എല്ലാ മനുഷ്യരും അപൂർണരാണ്‌. അതുകൊണ്ടുതന്നെ അവരെല്ലാം ഒരർഥത്തിൽ ദുഷ്ടരാണ്‌.

എത്രയധികം: യേശു മിക്കപ്പോഴും ഈ ന്യായവാദരീതി ഉപയോഗിച്ചിരുന്നു. ആദ്യം വളരെ വ്യക്തമായ ഒരു വസ്‌തുത അഥവാ ആളുകൾക്കു സുപരിചിതമായ ഒരു സത്യം അവതരിപ്പിക്കും. എന്നിട്ട്‌ അതിനെ അടിസ്ഥാനപ്പെടുത്തി, മറ്റൊരു കാര്യത്തെക്കുറിച്ച്‌ ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അങ്ങനെ, ലളിതമായ ഒരു വസ്‌തുത ഉപയോഗിച്ച്‌ ഗഹനമായ ഒരു ആശയം പഠിപ്പിക്കുന്ന രീതിയായിരുന്നു ഇത്‌.—മത്ത 10:25; 12:12; ലൂക്ക 11:13; 12:28.

നിയമവും പ്രവാചകന്മാരുടെ വാക്കുകളും: ഇവിടെ ‘നിയമം’ എന്ന പദം കുറിക്കുന്നത്‌ ഉല്‌പത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്‌തകങ്ങളെയാണ്‌. ‘പ്രവാചകന്മാരുടെ വാക്കുകൾ’ എന്ന പദപ്രയോഗം കുറിക്കുന്നത്‌ എബ്രായതിരുവെഴുത്തുകളിലെ പ്രവചനപുസ്‌തകങ്ങളെയും. എന്നാൽ ഇവ രണ്ടും ഒന്നിച്ച്‌ വരുമ്പോൾ അത്‌ എബ്രായതിരുവെഴുത്തുകളെ മൊത്തത്തിൽ അർഥമാക്കിയേക്കാം.—മത്ത 7:12; 22:40; ലൂക്ക 16:16.

നിയമവും പ്രവാചകവചനങ്ങളും: മത്ത 5:17-ന്റെ പഠനക്കുറിപ്പു കാണുക.

ഇടുങ്ങിയ വാതിലിലൂടെ അകത്ത്‌ കടക്കുക: പുരാതനകാലത്ത്‌ ചുറ്റുമതിലുള്ള നഗരങ്ങളുടെ പ്രവേശനമാർഗം, കവാടങ്ങൾ അഥവാ വലിയ വാതിലുകൾ ആയിരുന്നു. ആളുകളുടെ ജീവിതഗതിയെയും പെരുമാറ്റരീതിയെയും കുറിക്കാൻ ബൈബിളിൽ വഴി, “പാത,” “മാർഗം” തുടങ്ങിയ പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. തികച്ചും വ്യത്യസ്‌തമായ രണ്ടു വഴികൾ ചിത്രീകരിക്കുന്നത്‌, ദൈവാംഗീകാരമുള്ള ജീവിതഗതിയെയും ദൈവാംഗീകാരമില്ലാത്ത ജീവിതഗതിയെയും ആണ്‌. ഒരാൾക്കു ദൈവരാജ്യത്തിലേക്കു പ്രവേശനം കിട്ടുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത്‌ അയാളുടെ ജീവിതഗതിയാണ്‌.—സങ്ക 1:1, 6; യിര 21:8; മത്ത 7:21.

നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും: “നാശത്തിലേക്കുള്ള വഴി വീതിയുള്ളതും വിശാലവും” എന്നാണു ചില കൈയെഴുത്തുപ്രതികളിൽ കാണുന്നത്‌. എന്നാൽ ഇവിടെ കാണുന്ന, താരതമ്യേന ദൈർഘ്യം കൂടിയ ഈ പ്രയോഗത്തിനു കൈയെഴുത്തുപ്രതികളുടെ ശക്തമായ പിന്തുണയുണ്ട്‌. ഒപ്പം മത്ത 7:14-ലെ വാക്കുകളോട്‌ അതു കൂടുതൽ യോജിക്കുകയും ചെയ്യുന്നു.—അനു. എ3 കാണുക.

ചെമ്മരിയാടുകളുടെ വേഷം: അതായത്‌ ആലങ്കാരികമായ അർഥത്തിൽ വേഷപ്രച്ഛന്നരായി വരുന്നവർ. തങ്ങൾ ദൈവത്തിന്റെ ആരാധകരാകുന്ന “ആട്ടിൻകൂട്ട”ത്തിലെ നിരുപദ്രവകാരികളായ അംഗങ്ങളാണെന്ന ധാരണ ജനിപ്പിക്കാൻ അത്തരക്കാർ ചെമ്മരിയാടിന്റേതുപോലുള്ള ഗുണങ്ങൾ പ്രകടിപ്പിക്കും.

കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ: ഒരു രൂപകാലങ്കാരം. അങ്ങേയറ്റം അതിമോഹമുള്ള, സ്വാർഥനേട്ടങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ആളുകളെ കുറിക്കുന്നു.

ഫലങ്ങൾ: ആളുകളുടെ പ്രവൃത്തികളെയോ വാക്കുകളെയോ, അവർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലങ്ങളെയോ കുറിക്കുന്ന ആലങ്കാരികപ്രയോഗം.

നിയമലംഘനം: “നിയമലംഘനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്‌ ആളുകൾ നിയമം തെറ്റിക്കുന്നതിനെയും അതിനെ പുച്ഛിച്ചുതള്ളുന്നതിനെയും അർഥമാക്കാനാകും. നിയമങ്ങളേ ഇല്ല എന്ന മട്ടിലായിരിക്കും അവരുടെ പെരുമാറ്റം. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു ദൈവനിയമങ്ങളോടുള്ള അവഗണനയെ കുറിക്കാനാണ്‌.—മത്ത 7:23; 2കൊ 6:14; 2തെസ്സ 2:3-7; 1യോഹ 3:4.

ധിക്കാരികളേ: അഥവാ “നിയമലംഘകരേ.” മത്ത 24:12-ന്റെ പഠനക്കുറിപ്പു കാണുക.

വിവേകി: ഗ്രാഹ്യത്തോടൊപ്പം ഉൾക്കാഴ്‌ചയും ദീർഘവീക്ഷണവും വകതിരിവും വിവേചനയും പ്രായോഗികജ്ഞാനവും ചേരുന്ന ഒരു ഗുണത്തെയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം അർഥമാക്കുന്നത്‌. മത്ത 7:24; 25:2, 4, 8, 9 എന്നീ വാക്യങ്ങളിൽ ഇതേ ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉൽ 41:33, 39-ൽ യോസേഫിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ സെപ്‌റ്റുവജിന്റും ഇതേ പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

മഴ . . . വെള്ളപ്പൊക്കം . . . കാറ്റ്‌: അപ്രതീക്ഷിതമായി, ശക്തമായ കാറ്റിന്റെ അകമ്പടിയോടെ വരുന്ന പേമാരികൾ ഇസ്രായേലിൽ സാധാരണമാണ്‌. (പ്രത്യേകിച്ച്‌ തേബത്ത്‌ മാസത്തിൽ, അതായത്‌ ഡിസംബർ/ജനുവരി മാസങ്ങളിൽ.) അതിന്റെ ഫലമായി വിനാശകമായ, പൊടുന്നനെയുള്ള പ്രളയങ്ങളും ഉണ്ടാകാം.—അനു. ബി15 കാണുക.

അതിശയിച്ചുപോയി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയെ “അത്ഭുതംകൊണ്ട്‌ സ്‌തബ്ധരായി” എന്നു നിർവചിക്കാം. തുടർച്ചയെ കുറിക്കുന്ന ആ ക്രിയാരൂപം സൂചിപ്പിക്കുന്നതു യേശുവിന്റെ വാക്കുകൾ ജനക്കൂട്ടത്തിന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചെന്നാണ്‌.

യേശു പഠിപ്പിക്കുന്ന രീതി: ഈ പദപ്രയോഗം, യേശുവിന്റെ പഠിപ്പിക്കൽരീതികളെ മാത്രമല്ല ഉപദേശങ്ങളെയും, അതായത്‌ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ എല്ലാ കാര്യങ്ങളെയും, കുറിക്കുന്നു.

അവരുടെ ശാസ്‌ത്രിമാരെപ്പോലെയല്ല: ആദരണീയരായ റബ്ബിമാരുടെ വാക്കുകളെ ആധികാരികമായി കണ്ട്‌ അത്‌ ഉദ്ധരിച്ച്‌ സംസാരിച്ചിരുന്ന ശാസ്‌ത്രിമാരെപ്പോലെയല്ലായിരുന്നു യേശു. യഹോവയുടെ പ്രതിനിധിയായി, അധികാരമുള്ളവനായിട്ടാണു യേശു സംസാരിച്ചത്‌. ദൈവവചനത്തിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു യേശുവിന്റെ ഉപദേശങ്ങൾക്ക്‌ ആധാരം.—യോഹ 7:16.

ദൃശ്യാവിഷ്കാരം

ചെന്നായ്‌
ചെന്നായ്‌

ഇസ്രായേലിലെ ചെന്നായ്‌ക്കൾ പ്രധാനമായും രാത്രിയിലാണ്‌ ഇര പിടിക്കാറുള്ളത്‌. (ഹബ 1:8) ഭക്ഷണത്തോട്‌ ആർത്തിയുള്ള ഇക്കൂട്ടം ക്രൗര്യത്തിനും ധൈര്യത്തിനും പേരുകേട്ടവയാണ്‌. അത്യാഗ്രഹികളായ ഇവ പലപ്പോഴും തങ്ങൾക്കു തിന്നാനാകുന്നതിലും കൂടുതൽ ആടുകളെ കൊല്ലാറുണ്ട്‌. മിക്കപ്പോഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചുകൊണ്ടുപോകാൻപോലും പറ്റാത്തത്രയായിരിക്കും. ബൈബിളിൽ മിക്കയിടങ്ങളിലും മൃഗങ്ങളെക്കുറിച്ചും അവയുടെ നല്ലതും മോശവും ആയ പ്രത്യേകതകൾ, ശീലങ്ങൾ എന്നിവയെക്കുറിച്ചും പരാമർശിച്ചിരിക്കുന്നത്‌ ആലങ്കാരികാർഥത്തിലാണ്‌. ഉദാഹരണത്തിന്‌, മരണശയ്യയിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവചനത്തിൽ ബന്യാമീൻ ഗോത്രത്തെ ചെന്നായെപ്പോലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാളിയായി വർണിച്ചിരിക്കുന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളിലും ക്രൗര്യം, അത്യാർത്തി, അക്രമസ്വഭാവം, കുടിലത എന്നീ മോശം ഗുണങ്ങളുടെ പ്രതീകമായിട്ടാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌ കള്ളപ്രവാചകന്മാരെയും (മത്ത 7:15) ക്രിസ്‌തീയശുശ്രൂഷയെ ക്രൂരമായി എതിർക്കുന്നവരെയും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീയസഭയ്‌ക്കുള്ളിൽനിന്ന്‌ അതിനെ അപകടപ്പെടുത്താൻ നോക്കുന്ന വ്യാജോപദേഷ്ടാക്കളെയും (പ്രവൃ 20:29, 30) ചെന്നായ്‌ക്കളോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്‌. ചെന്നായ്‌ക്കൾ എത്രമാത്രം അപകടകാരികളാണെന്ന്‌ ഇടയന്മാർക്ക്‌ അറിയാമായിരുന്നു. “ചെന്നായ്‌ വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട്‌ ഓടിക്കളയുന്ന” ‘കൂലിക്കാരനെക്കുറിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുകളെക്കുറിച്ച്‌ ചിന്തയില്ലാത്ത’ ആ കൂലിക്കാരനെപ്പോലെയല്ല. യേശു ‘ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുത്തു.’—യോഹ 10:11-13.

അത്തി മരം, മുന്തിരിവള്ളി, മുൾച്ചെടി
അത്തി മരം, മുന്തിരിവള്ളി, മുൾച്ചെടി

ദൃഷ്ടാന്തങ്ങളിൽ ഏതൊക്കെ ചെടികളെക്കുറിച്ച്‌ പറയണമെന്നു യേശു വളരെ ശ്രദ്ധിച്ചാണു തീരുമാനിച്ചത്‌. ഉദാഹരണത്തിന്‌, മുന്തിരിത്തോട്ടത്തിൽ മിക്കപ്പോഴും അത്തി മരം നട്ടിരുന്നു. ലൂക്ക 13:6-ലെ യേശുവിന്റെ വാക്കുകൾ അതാണു സൂചിപ്പിക്കുന്നത്‌. മറ്റു പല ബൈബിൾഭാഗങ്ങളും അത്തിമരത്തെയും (1) മുന്തിരിവള്ളിയെയും (2) കുറിച്ച്‌ ഒരുമിച്ച്‌ പരാമർശിച്ചിട്ടുണ്ട്‌. (2രാജ 18:31; യോവ 2:22) “സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും” എന്ന പദപ്രയോഗം സമാധാനത്തെയും സമൃദ്ധിയെയും സുരക്ഷിതത്വത്തെയും പ്രതീകപ്പെടുത്തി. (1രാജ 4:25; മീഖ 4:4; സെഖ 3:10) എന്നാൽ ആദാം പാപം ചെയ്‌തതിനെത്തുടർന്ന്‌ യഹോവ ഭൂമിയെ ശപിച്ചതിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ മുൾച്ചെടിയെയും ഞെരിഞ്ഞിലിനെയും കുറിച്ചാണു പറഞ്ഞിരിക്കുന്നത്‌. (ഉൽ 3:17, 18) മത്ത 7:16-ൽ മുൾച്ചെടിയെക്കുറിച്ച്‌ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌ ഏതു ചെടിയാണെന്നു കൃത്യമായി പറയാനാകില്ലെങ്കിലും ചിത്രത്തിൽ കാണിച്ചിരിക്കുന്നത്‌ (സെന്റോറിയ ഇബേറിക്ക) (3) ഇസ്രായേലിൽ ധാരാളമായി കാണുന്ന ഒരിനം മുൾച്ചെടിയാണ്‌.