സുഭാഷിതങ്ങൾ 23:1-35

23  രാജാവിനോടൊപ്പം ഭക്ഷണത്തിന്‌ ഇരിക്കുമ്പോൾനീ എവിടെയാണെന്ന കാര്യം ചിന്തിച്ചുകൊള്ളുക.   നീ ഭക്ഷണപ്രിയനാണെങ്കിൽ*നിന്റെ തൊണ്ടയ്‌ക്ക്‌ ഒരു കത്തി വെക്കുക.*   അദ്ദേഹത്തിന്റെ വിശിഷ്ടവിഭവങ്ങൾ കൊതിക്കരുത്‌;അതു വഞ്ചന നിറഞ്ഞ ആഹാരമാണ്‌.   ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന്‌ പണിയെടുക്കരുത്‌;+ ആ ചിന്ത മതിയാക്കി വകതിരിവ്‌ കാണിക്കുക.*   നീ അതിനെ നോക്കുമ്പോൾ അത്‌ അവിടെയുണ്ടാകില്ല;+അത്‌ ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച്‌ ആകാശത്തിലേക്കു പറന്നുയരും.+   പിശുക്കന്റെ* ഭക്ഷണം കഴിക്കരുത്‌;അവന്റെ വിശിഷ്ടവിഭവങ്ങൾ കൊതിക്കരുത്‌.   അവൻ എല്ലാത്തിന്റെയും കണക്കു സൂക്ഷിക്കുന്നു. “കഴിക്കൂ, കുടിക്കൂ” എന്ന്‌ അവൻ പറയുന്നു; എന്നാൽ അവന്റെ മനസ്സിലിരുപ്പു മറ്റൊന്നാണ്‌.*   കഴിച്ച അപ്പക്കഷണങ്ങളെല്ലാം നീ ഛർദിക്കും;നീ പറഞ്ഞ അഭിനന്ദനവാക്കുകൾ വെറുതേയാകും.   വിഡ്‌ഢിയോടു സംസാരിക്കരുത്‌;+അവൻ നിന്റെ വാക്കുകളിലെ ജ്ഞാനത്തെ പുച്ഛിക്കും.+ 10  പണ്ടുപണ്ടേ ഉള്ള അതിർത്തി മാറ്റരുത്‌;+അനാഥന്റെ* വയൽ കൈയേറരുത്‌. 11  അവരുടെ രക്ഷകൻ* ശക്തനാണ്‌;അവൻ അവർക്കുവേണ്ടി നിങ്ങൾക്കെതിരെ വാദിക്കും.+ 12  ഹൃദയപൂർവം ശിക്ഷണം സ്വീകരിക്കുക;ജ്ഞാനമൊഴികൾക്കു കാതോർക്കുക. 13  കുട്ടിക്കു ശിക്ഷണം നൽകാതിരിക്കരുത്‌.+ വടികൊണ്ട്‌ അടിച്ചാൽ അവൻ മരിച്ചുപോകില്ല. 14  ശവക്കുഴിയിൽ* പോകാതെ അവനെ രക്ഷിക്കാൻനീ വടികൊണ്ട്‌ അവനെ അടിക്കണം. 15  മകനേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതായാൽഎന്റെ ഹൃദയം സന്തോഷിക്കും.+ 16  നിന്റെ വായ്‌ നേരോടെ സംസാരിക്കുമ്പോൾഎന്റെ ഉള്ളം* ആനന്ദിക്കും. 17  നിന്റെ ഹൃദയം പാപികളോട്‌ അസൂയപ്പെടരുത്‌;+ദിവസം മുഴുവൻ യഹോവയോടു ഭയഭക്തി കാണിക്കുക.+ 18  അപ്പോൾ നിന്റെ ഭാവി ശോഭനമാകും;+നിന്റെ പ്രത്യാശ അറ്റുപോകില്ല. 19  മകനേ, ശ്രദ്ധിച്ചുകേട്ട്‌ ബുദ്ധിമാനാകുക;നിന്റെ ഹൃദയത്തെ നേരായ പാതയിൽ നയിക്കുക. 20  കണക്കിലധികം വീഞ്ഞു കുടിക്കുന്നവരുടെയും+അത്യാർത്തിയോടെ ഇറച്ചി തിന്നുന്നവരുടെയും കൂട്ടത്തിൽ കൂടരുത്‌.+ 21  മുഴുക്കുടിയനും തീറ്റിഭ്രാന്തനും ദരിദ്രരാകും;+മത്തുപിടിച്ച്‌ ഉറങ്ങുന്നവൻ പഴന്തുണി ഉടുക്കേണ്ടിവരും. 22  നിന്നെ ജനിപ്പിച്ച അപ്പൻ പറയുന്നതു കേൾക്കുക;അമ്മയ്‌ക്കു പ്രായമായെന്നു കരുതി അമ്മയെ നിന്ദിക്കരുത്‌.+ 23  സത്യം വാങ്ങുക,* അത്‌ ഒരിക്കലും വിറ്റുകളയരുത്‌;+ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക.+ 24  നീതിമാന്റെ അപ്പൻ സന്തോഷിക്കും;ജ്ഞാനിയെ ജനിപ്പിച്ചവൻ അവനെ ഓർത്ത്‌ ആഹ്ലാദിക്കും. 25  നിന്റെ അപ്പനും അമ്മയും ആഹ്ലാദിക്കും;നിന്നെ പ്രസവിച്ചവൾ സന്തോഷിക്കും. 26  മകനേ, നിന്റെ ഹൃദയം എനിക്കു തരുക;നിന്റെ കണ്ണുകൾ എന്റെ വഴികളിൽ സന്തോഷിക്കട്ടെ.+ 27  വേശ്യ ആഴമുള്ള ഒരു കുഴിയാണ്‌;അസാന്മാർഗിയായ സ്‌ത്രീ* ഇടുങ്ങിയ കിണർ.+ 28  അവൾ ഒരു കവർച്ചക്കാരനെപ്പോലെ ഒളിച്ചിരിക്കുന്നു;+അവിശ്വസ്‌തരായ പുരുഷന്മാരുടെ എണ്ണം കൂട്ടുന്നു. 29  ആർക്കാണു ദുരിതം? ആർക്കാണു ബുദ്ധിമുട്ട്‌? ആർക്കാണു തർക്കങ്ങൾ? ആർക്കാണു പരാതികൾ? ആർക്കാണു കാരണമറിയാത്ത മുറിവുകൾ? ആർക്കാണു തളർന്ന കണ്ണുകൾ? 30  വീഞ്ഞു കുടിച്ച്‌ നേരം കളയുന്നവർക്കും+വീര്യം കൂടിയ വീഞ്ഞു* തേടുന്നവർക്കും!* 31  ചുവന്ന വീഞ്ഞു കണ്ട്‌ നീ നോക്കിനിൽക്കരുത്‌;അതു പാത്രത്തിൽ ഇരുന്ന്‌ തിളങ്ങുന്നതും രുചിയോടെ കുടിച്ചിറക്കുന്നതും നോക്കരുത്‌. 32  ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും;അണലിയെപ്പോലെ കടിക്കും.* 33  നിന്റെ കണ്ണു വിചിത്രമായ കാഴ്‌ചകൾ കാണും;നിന്റെ ഹൃദയം വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കും.+ 34  നീ നടുക്കടലിൽ കിടക്കുന്നവനെപ്പോലെയുംകപ്പലിന്റെ പായ്‌മരത്തിനു മുകളിൽ വിശ്രമിക്കുന്നവനെപ്പോലെയും ആകും. 35  നീ ഇങ്ങനെ പറയും: “അവർ എന്നെ ഇടിച്ചു, പക്ഷേ ഞാൻ അറിഞ്ഞില്ല.* എന്നെ അടിച്ചു, എനിക്കൊന്നും തോന്നിയില്ല. ഞാൻ എപ്പോൾ ഉണരും?+ എനിക്ക്‌ ഇനിയും കുടിക്കണം.”

അടിക്കുറിപ്പുകള്‍

അഥവാ “നിന്റെ ദേഹിക്കു വലിയ കൊതിയുണ്ടെങ്കിൽ.”
അഥവാ “സ്വയം നിയന്ത്രിക്കുക.”
മറ്റൊരു സാധ്യത “സ്വന്തം വകതിരിവ്‌ ഉപയോഗിക്കുന്നതു മതിയാക്കുക.”
അഥവാ “ദുഷ്ടമായ കണ്ണുള്ളവന്റെ.”
അക്ഷ. “അവന്റെ ഹൃദയം നിന്റെകൂടെയില്ല.”
അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
അക്ഷ. “വിമോചകൻ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വൃക്കകൾ.”
അഥവാ “സമ്പാദിക്കുക.”
അക്ഷ. “വിദേശസ്‌ത്രീ.” സുഭ 2:16 കാണുക.
അഥവാ “കൂട്ടു ചേർത്ത വീഞ്ഞ്‌.”
അഥവാ “രുചിക്കാൻ ഒത്തുകൂടുന്നവർക്കും.”
അഥവാ “വിഷം സ്രവിപ്പിക്കും.”
അഥവാ “എനിക്കു വേദനിച്ചില്ല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം