വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

ഞാൻ ഇപ്പോൾ സ്‌നാനപ്പെടണോ?—ഭാഗം 3: എന്തുകൊണ്ടാണ്‌ ഞാൻ മടിച്ചുനിൽക്കുന്നത്‌?

ഞാൻ ഇപ്പോൾ സ്‌നാനപ്പെടണോ?—ഭാഗം 3: എന്തുകൊണ്ടാണ്‌ ഞാൻ മടിച്ചുനിൽക്കുന്നത്‌?

 യഹോവയ്‌ക്കു സമർപ്പിക്കുകയും സ്‌നാനപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച്‌ ഓർക്കുമ്പോൾത്തന്നെ നിങ്ങൾക്ക്‌ ആകെ ടെൻഷനാണോ? എങ്കിൽ അതിനെ മറികടക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ഈ ലേഖനത്തിൽ

 സ്‌നാനപ്പെട്ട്‌ കഴിഞ്ഞ്‌ എനിക്കു വലിയൊരു തെറ്റു പറ്റിയാലോ?

 എന്തുകൊണ്ട്‌ അങ്ങനെ തോന്നുന്നു: ചിലപ്പോൾ ഗുരുതരമായ ഒരു തെറ്റു ചെയ്‌ത്‌ സഭയിൽനിന്ന്‌ പുറത്തായ ആരെയെങ്കിലും നിങ്ങൾക്ക്‌ അറിയാമായിരിക്കും. (1 കൊരിന്ത്യർ 5:11-13) അതുതന്നെ എനിക്കും സംഭവിച്ചാലോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്‌.

 “സ്‌നാനപ്പെടുന്നതിനെക്കുറിച്ച്‌ ചിന്തിച്ചപ്പോൾത്തന്നെ അതു കഴിഞ്ഞ്‌ എന്തെങ്കിലും തെറ്റു പറ്റിയാലുള്ള അവസ്ഥയെക്കുറിച്ചാണ്‌ എന്റെ മനസ്സിലേക്കു വന്നത്‌. എന്റെ പപ്പയ്‌ക്കും മമ്മിക്കും അത്‌ എത്ര വിഷമമുണ്ടാക്കുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.”—റിബെക്ക.

 തിരുവെഴുത്ത്‌: “ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ. . . . അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും, നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട്‌ ഉദാരമായി ക്ഷമിക്കും.”—യശയ്യ 55:7.

 ഇങ്ങനെ ചിന്തിക്കൂ: പശ്ചാത്താപമില്ലാത്ത ഒരു പാപിയെ സഭയിൽനിന്ന്‌ പുറത്താക്കും എന്നത്‌ ശരിയാണ്‌. എന്നാൽ താഴ്‌മയോടെ പശ്ചാത്തപിക്കുകയും തിരുത്തൽ സ്വീകരിക്കുകയും ചെയ്യുന്നവരോട്‌ യഹോവ കരുണ കാണിക്കുകയും ചെയ്യും.—സങ്കീർത്തനം 103:13, 14; 2 കൊരിന്ത്യർ 7:11.

 ഇനി വേറൊരു സത്യം ഇതാണ്‌: നമ്മൾ അപൂർണരാണെങ്കിലും ദൈവത്തിന്റെ സഹായത്താൽ നമുക്ക്‌ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ കഴിയും. (1 കൊരിന്ത്യർ 10:13) പ്രലോഭനങ്ങളുണ്ടാകുമ്പോൾ നിങ്ങൾ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്നത്‌ മറ്റാരുമല്ലല്ലോ, നിങ്ങൾതന്നെയല്ലേ?

 “സ്‌നാനപ്പെട്ട്‌ കഴിഞ്ഞ്‌ എന്തേലും തെറ്റു ചെയ്യുമോ എന്ന പേടിയായിരുന്നു എനിക്ക്‌. പക്ഷേ അതും പറഞ്ഞ്‌ സ്‌നാനപ്പെടാതിരിക്കുന്നതുതന്നെ ഒരു തെറ്റാണെന്ന്‌ പിന്നെ ഞാൻ മനസ്സിലാക്കി. ശരിക്കും പറഞ്ഞാൽ നാളെ പറ്റിയേക്കാവുന്ന ഒരു തെറ്റിനെക്കുറിച്ച്‌ ഓർത്ത്‌ ഇപ്പോൾ ചെയ്യേണ്ട ശരിയായ കാര്യം ഞാൻ ചെയ്യാതിരിക്കുകയായിരുന്നു.”—ക്യാരൻ.

 ചുരുക്കത്തിൽ: നിങ്ങൾ തീരുമാനിച്ചാൽ നിങ്ങൾക്കു ഗുരുതരമായ പാപങ്ങൾ ചെയ്യുന്നത്‌ ഒഴിവാക്കാനാകും. അനേകംവരുന്ന യഹോവയുടെ ദാസർ അതിനൊരു ഉദാഹരണമാണ്‌.—ഫിലിപ്പിയർ 2:12.

 കൂടുതൽ സഹായം വേണോ? “എനിക്ക്‌ എങ്ങനെ പ്രലോഭനങ്ങളെ ചെറുക്കാം?” എന്ന ലേഖനം കാണുക.

 സ്‌നാനപ്പെട്ടാൽപ്പിന്നെ ഞാൻ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽക്കേണ്ടിവരില്ലേ?

 എന്തുകൊണ്ട്‌ അങ്ങനെ തോന്നുന്നു: ഉദാഹരണത്തിന്‌, വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ വിട്ട്‌ മറ്റൊരു സ്ഥലത്ത്‌ പോയി യഹോവയെ സേവിക്കുന്ന ചെറുപ്പക്കാരെ നിങ്ങൾക്ക്‌ അറിയാമായിരിക്കും. സ്‌നാനത്തിനു ശേഷം നിങ്ങളും അതുതന്നെ ചെയ്യാൻ മറ്റുള്ളവർ പ്രതീക്ഷിക്കും എന്നതായിരിക്കാം നിങ്ങളുടെ പേടി.

 “സ്‌നാനപ്പെട്ട ഒരാൾക്ക്‌ യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള അവസരങ്ങളുണ്ട്‌. ചിലർക്ക്‌ അത്രയധികം ചെയ്യാൻ തോന്നാറില്ല. ഇനി മറ്റു ചിലർക്ക്‌ ആഗ്രഹം കാണും, പക്ഷേ അതിനുള്ള സാഹചര്യമുണ്ടാകില്ല.”—മെറി.

 തിരുവെഴുത്ത്‌: “ഓരോരുത്തരും സ്വന്തം പ്രവൃത്തി വിലയിരുത്തട്ടെ. അപ്പോൾ, തന്നെ മറ്റാരുമായും താരതമ്യപ്പെടുത്താതെ തന്നിൽത്തന്നെ അഭിമാനിക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാത്യർ 6:4.

 ഇങ്ങനെ ചിന്തിക്കൂ: നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനു പകരം മർക്കോസ്‌ 12:30-ലെ വാക്കുകൾക്ക്‌ ശ്രദ്ധ കൊടുക്കുക: ‘ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടെ സ്‌നേഹിക്കണം.’

 മറ്റൊരാളുടെയല്ല, നിങ്ങളുടെ മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാനാണ്‌ ഈ വാക്യം പറയുന്നത്‌. ശരിക്കും യഹോവയോട്‌ സ്‌നേഹമുണ്ടെങ്കിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ നിങ്ങൾ വഴികൾ കണ്ടെത്തും.

 “സ്‌നാനം ഒരു പ്രധാനപ്പെട്ട കാര്യമാണെങ്കിലും അതു നിങ്ങൾക്ക്‌ ഒരിക്കലും ഭാരമായിരിക്കില്ല. നല്ല കൂട്ടുകാർ നിങ്ങൾക്കുണ്ടെങ്കിൽ അവർ നിങ്ങളെ സഹായിക്കും. പതിയെപ്പതിയെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുമ്പോൾ നിങ്ങൾക്ക്‌ ശരിക്കും സന്തോഷം തോന്നും. എന്നാൽ സ്‌നാനപ്പെടേണ്ട എന്നു ചിന്തിച്ചാൽ അതു നിങ്ങൾക്കുതന്നെ ദോഷം ചെയ്യും.”—ജൂലിയ.

 ചുരുക്കത്തിൽ: യഹോവ നിങ്ങളോട്‌ കാണിച്ച സ്‌നേഹത്തോട്‌ വിലമതിപ്പ്‌ വളർത്തിയെടുക്കുക. നിങ്ങളുടെ ഏറ്റവും നല്ലത്‌ യഹോവയ്‌ക്കു തിരികെ കൊടുക്കാൻ അതു നിങ്ങളെ പ്രേരിപ്പിക്കും.—1 യോഹന്നാൻ 4:19.

 കൂടുതൽ സഹായം വേണോ?എനിക്ക്‌ ഉത്തരവാദിത്വബോധം ഉണ്ടോ” എന്ന ലേഖനം കാണുക.

 യഹോവയെ സേവിക്കാൻ യോഗ്യതയില്ലെന്ന്‌ എനിക്കു തോന്നുന്നെങ്കിലോ?

 എന്തുകൊണ്ട്‌ അങ്ങനെ തോന്നുന്നു: യഹോവ ഈ പ്രപഞ്ചത്തിന്റെ പരമാധികാരിയാണ്‌. അതു വെച്ചുനോക്കിയാൽ മനുഷ്യൻ ഒന്നുമല്ല. അപ്പോൾപ്പിന്നെ എന്നെയൊക്കെ ദൈവം ശ്രദ്ധിക്കുമോ എന്ന്‌ നിങ്ങൾ ചിന്തിച്ചേക്കാം.

 “എന്റെ പപ്പയും മമ്മിയും യഹോവയുടെ സാക്ഷികളായതുകൊണ്ട്‌ യഹോവയുമായുള്ള സൗഹൃദം ഒരു പാരമ്പര്യസ്വത്തുപോലെ എനിക്കു കിട്ടിയതാണെന്നാ ഞാൻ ചിന്തിച്ചിരുന്നത്‌. അല്ലാതെ യഹോവ എന്നെ ആകർഷിച്ചിട്ടൊന്നുമില്ല എന്ന്‌ എനിക്കു തോന്നി.”—നതാലി.

 തിരുവെഴുത്ത്‌: “എന്നെ അയച്ച പിതാവ്‌ ആകർഷിക്കാതെ ഒരു മനുഷ്യനും എന്റെ അടുത്ത്‌ വരാൻ കഴിയില്ല.”—യോഹന്നാൻ 6:44.

 ഇങ്ങനെ ചിന്തിക്കൂ: സ്‌നാനത്തെക്കുറിച്ച്‌ നിങ്ങൾ ചിന്തിക്കുന്നതുതന്നെ കാണിക്കുന്നത്‌ യഹോവ നിങ്ങളെ ആകർഷിച്ചിട്ടുണ്ട്‌ എന്നായിരിക്കാം. ദൈവത്തോട്‌ കൂടുതൽ അടുക്കാനുള്ള ആ ക്ഷണം നിങ്ങൾ സന്തോഷത്തോടെ സ്വീകരിക്കേണ്ടതല്ലേ?

 ഓർക്കുക, തന്റെ അടുത്തേക്കു വരാൻ ഒരാൾക്ക്‌ എന്തു യോഗ്യത വേണമെന്ന്‌ തീരുമാനിക്കുന്നത്‌ യഹോവയാണ്‌; നിങ്ങളോ മറ്റ്‌ ആരെങ്കിലുമോ അല്ല. ദൈവത്തോട്‌ അടുത്തുചെന്നാൽ ദൈവം നിങ്ങളോടും അടുത്തുവരുമെന്ന്‌ ദൈവവചനം ഉറപ്പുതരുന്നുണ്ട്‌.—യാക്കോബ്‌ 4:8.

 “യഹോവയെ നിങ്ങൾക്ക്‌ അറിയാൻ കഴിഞ്ഞു, യഹോവ നിങ്ങളെ ആകർഷിച്ചു. ഇതെല്ലാം കാണിക്കുന്നത്‌ യഹോവ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നാണ്‌. അതുകൊണ്ട്‌ ദൈവത്തെ സേവിക്കാൻ യോഗ്യതയില്ലെന്ന തോന്നൽ നിങ്ങളുടെ മാത്രമാണ്‌. യഹോവ ഒരിക്കലും അങ്ങനെ ചിന്തിക്കുന്നില്ല. യഹോവ ചിന്തിക്കുന്നതല്ലേ എല്ലായ്‌പോഴും ശരി.”—സെലിന.

 ചുരുക്കത്തിൽ: സ്‌നാനത്തിനായി ബൈബിൾ വെക്കുന്ന നിലവാരങ്ങളിൽ എത്തിച്ചേർന്നാൽ നിങ്ങൾ യഹോവയെ ആരാധിക്കാനുള്ള യോഗ്യത നേടി എന്നാണ്‌ അർഥം. ഓർക്കേണ്ട പ്രധാനകാര്യം, യഹോവ നിങ്ങളുടെ ആരാധന അർഹിക്കുന്നു എന്നതാണ്‌.—വെളിപാട്‌ 4:11.

 കൂടുതൽ സഹായം വേണോ?ഞാൻ എന്തിനു പ്രാർഥിക്കണം” എന്ന ലേഖനം കാണുക.